Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Distict News

Thrissur

ശാശ്വതപരിഹാരംകാണാൻ വിദഗ്ധസമിതിയെ നിയോഗിക്കും: മേയർ

മണ്ണുത്തി: ദേശീയപാത ആറുവരിപ്പാത നിർമാണത്തിനുശേഷം മണ്ണുത്തിയിലുണ്ടാകുന്ന അതിരൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാൻ വിദഗ്ധസമിതിയെ നിയോഗിക്കും. വിദഗ്ധസമിതി തയാറാക്കുന്ന മാസ്റ്റർപ്ലാൻ മണ്ണുത്തിയിലെ ജനങ്ങളെ ബോധ്യപ്പെടുത്തിയതിനുശേഷം നടപ്പാക്കുമെന്നും കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു.

മണ്ണുത്തിയിലെ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് മേയർ ഇക്കാര്യം അറിയിച്ചത്. കാനകൾ ശാസ്ത്രീയമായി നിർമിക്കാത്തതും പല സ്ഥലങ്ങളിലും കാനകളുടെ പണി പൂർത്തീകരിക്കാത്തതുമാണ് വെള്ളക്കെട്ടിനു കാരണം.

ദേശീയപാത ആറുവരിപ്പാത നിർമാണത്തിനുമുമ്പ് പ്രദേശത്ത് വെള്ളം ഒഴുകിപ്പോകുന്ന നാലുകാനകൾ ഉണ്ടായിരുന്നു. ഇതിൽ ഒരു കാന ദേശീയപാത അഥോറിറ്റി നിർമിക്കാതിരുന്നതു നിലവിലെ വെള്ളക്കെട്ടിന് കാരണമായതായി മണ്ണുത്തി മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് എം.യു. മുത്തു പറഞ്ഞു.

കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. സന്തോഷ്, കോർപറേഷൻ കൗൺസിലർമാരായ സിന്‍റാമോൾ സോജൻ, നീതു സുമേഷ്, പോളി ജോസ് കുളങ്ങര, കോൺഗ്രസ് നേതാക്കളായ രവീന്ദ്രൻ കരുമത്തിൽ, വി.വി. ജോബി, സി.എ. ജോസ്, ലിസി ജോൺസൺ തുടങ്ങിയവർ സന്ദർശകസംഘത്തിലുണ്ടായിരുന്നു.

District News

തഹസിൽദാരുടെ ഉന്നം പിഴച്ചില്ല: സ്വർണവും വെങ്കലവുംനേടി

വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് മുൻ തഹസിൽദാർ എം.ആർ. രാജേഷ് ഭരണനിർവഹണത്തിൽ മാത്രമല്ല കൃത്യതയിലും പുലിയാണ്.

ജില്ലാ റൈഫിൾ അസോസിയേഷൻ അക്വാറ്റിക് കോംപ്ലക്സിലെ ഇൻഡോർ ഷൂട്ടിംഗ് റേഞ്ചിൽ നടത്തിയ ചാമ്പ്യൻഷിപ്പിൽ രാജേഷ് വെടിവച്ചിട്ടത് രണ്ട് സ്വർണവും വെങ്കലവും.10 മീറ്റർ 0.177 ഓപ്പൺ സൈറ്റ്  സിംഗിൾ ആൻഡ് ഗ്രൂപ്പ് ടീം വിഭാഗത്തിലാണ് നേട്ടം. 

2022ൽ സംസ്ഥാനതല സ്വർണ മെഡൽ ജേതാവാണ് ഈ 52 കാരൻ. ഈ വിഭാഗത്തിൽ സുവർണനേട്ടം കൈവരിച്ച ആദ്യ റവന്യു ഉദ്യോഗസ്ഥൻ എന്ന  ബഹുമതിയും രാജേഷിന് സ്വന്തം.

നിലവിൽ ചെമ്പുക്കാവിലെ പുഞ്ച സ്പെഷൽ തഹസിൽദാരാണ്. ശ്രീകലയാണ് ഭാര്യ. അനുശ്രീ, അശ്വിൻ എന്നിവർ മക്കൾ.

District News

വിവാഹവാർഷികത്തിൽ ധനസഹായംനൽകി മാതൃക

എരുമപ്പെട്ടി: വിവാഹത്തിന്‍റെ സിൽവർജൂബിലി ആഘോഷവേളയിൽ ആംബുലൻസ് സംഘടനയായ ആക്ട്സിന് ധനസഹായംനൽകി ദമ്പതികൾ മാതൃകയായി.

എരുമപ്പെട്ടി കടങ്ങോട് മണ്ടംപറമ്പ് മണലിവീട്ടിൽ എം.കെ. ജോഷിയും ഭാര്യ ബീന ജോഷിയും മക്കളും ചേർന്നാണ് 25,000 രൂപയുടെ ചെക്ക് ആക്ട്സിന് നൽകിയത്. എരുമപ്പെട്ടി തിരുഹൃദയ പാരിഷ് ഹാളിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സംഘടിപ്പിച്ച സൽക്കാര വേളയിൽ ആക്സിന്‍റെ എരുമപ്പെട്ടി ബ്രാഞ്ച് ഭാരവാഹികൾക്ക് ചെക്ക് കൈമാറി. സെക്രട്ടറി പി.പി. പത്മദാസ്, ട്രഷറർ ഫരീദ് അലി, യൂണിറ്റ് ഭാരവാഹി പി.ടി. ആന്‍റോ എന്നിവർ ചെക്ക് ഏറ്റുവാങ്ങി.

District News

വിജയോത്സവവും സ്‌നേഹാദരവും

പരിയാരം


പരിയാരം മണ്ഡലം കോൺഗ്രസ് കമ്മറ്റി വിജയോത്സവം നടത്തി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ പരിയാരം മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥി കളെയും സനീഷ്കുമാർ ജോസഫ് എംഎൽഎ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

1200 ൽ 1200 മാർക്ക് നേടിയ ആൻ വിയ സുനിലിനു പ്രത്യേകപുരസ്കാരം നൽകി ആദരിച്ചു. കേരളത്തിലെ പ്ലസ് ടു സ്കൂളുകളിൽ ഒന്നാം സ്ഥാനം ലഭിച്ച കുറ്റിക്കാട് സ്കൂളിന് ഉപഹാരം നൽകി. സഹകരണ സംഘങ്ങളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെയും ഉപഹാരം നൽകി അനുമോദിച്ചു.

പരിയാരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്് എം. ടി. ഡേവിസ് ഉദ്ഘാടനം ചെയ്തു പ്രസിഡന്‍റ്് വി.സി. ബെന്നി അധ്യക്ഷത വഹിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ യെ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു.
എബി ജോർജ്, ജെയിംസ് പോൾ, വി.ഒ. പൈലപ്പൻ, ഷോൺ പല്ലിശേരി, ഡാർളി പോൾസൻ, സി.ജി. ബാലചന്ദ്രൻ, ലിൻസൻ നടവരമ്പൻ, ഷാജു തോമാസ്, പ്രിയ വിനയൻ, ജോഷി മാളിയേക്കൽ, ജോർജ് തീതായി, ആന്‍റു മാസ്റ്റർ, ജിബി പെരെപ്പാൻ, ഷിജി വർഗീസ്, ജോസ് പടിഞ്ഞാക്കര, ജോഷി ജോർജ്, എന്നിവർ പ്രസംഗിച്ചു.


നടവരമ്പ്
നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന "വിജയോത്സവം 2026' തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്് മേരി തോമസ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വത്സല ബാബു മുഖ്യാതിഥിയായിരുന്നു.

വേളൂക്കര പഞ്ചായത്തംഗം രേണുക സജി, എസ്‌സിപിസി പ്രസിഡനന്‍റ്് വിജയലക്ഷ്മി വിനയചന്ദ്രന്‍, പ്രിന്‍സിപ്പല്‍ കെ.പി. അനില്‍, എംപിടിഎ പ്രസിഡന്‍റ് സനിജ സന്തോഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രധാനധാ്യാപിക എം.വി. ഉഷ സ്വാഗതവും പ്രിന്‍സിപ്പല്‍ എം.കെ. പ്രീതി നന്ദിയും പറഞ്ഞു.

കല്പറമ്പ്
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാഥികളെ എന്‍ഡോമെന്‍റുകളും കാഷ് അവാഡുകളും നല്കി അനുമോദിച്ചു.

ഇരിങ്ങാലക്കുട രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.

പൂമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. തമ്പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമസ്യ മുരളി, പിടിഎ പ്രസിഡന്‍റ്് മേരി കവിത, മാനേജ്‌മെന്‍റ് ട്രസ്റ്റി ജാക്‌സണ്‍ പാലാട്ടി, പ്രധാനാധ്യാപിക കെ.പി. റീന, ജെയ്‌സന്‍ പയസ്, റെജിന്‍ ജോ സ്, ജോസ്, ആന്‍ തരീന ഡിസ്‌നി എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ബിജു ആന്‍റണി സ്വാഗതവും സി.ജി. ജോബി നന്ദിയും പറഞ്ഞു.

District News

കത്തീഡ്രല്‍ കെസിവൈഎം ഫുട്‌ബോള്‍ ഷൂട്ടൗട്ട് നടത്തി

ഇരിങ്ങാലക്കുട: ലോകകപ്പ് ഫുട്‌ബോളിന്‍റെ ആവേശം നാട്ടിലെ കുട്ടികളിലേക്കും യുവജനങ്ങളിലേക്കും പകര്‍ന്നുകൊണ്ട് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ കെസിവൈഎം സംഘടിപ്പിച്ച ഫുട്‌ബോള്‍ ഷൂട്ടൗട്ട് ശ്രദ്ധേയമായി. ആവേശവും മത്സരവീര്യവും നിറഞ്ഞ പരിപാടിയില്‍ കുട്ടികളുടെ വന്‍പങ്കാളിത്തമാണ് ഉണ്ടായത്. കത്തീഡ്രല്‍ വികാരി ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ആദ്യ ഗോള്‍ നേടി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ലോകകപ്പ് ഫുട്‌ബോള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ഷൂട്ടൗട്ട് സംഘടിപ്പിച്ചത്. ഫുട്‌ബോളിനോടുള്ള കുട്ടികളുടെ താല്പര്യം പ്രോത്സാഹിപ്പിക്കുകയും കായികമനോഭാവം വളര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. അസി. വികാരിമാരായ ഫാ. ലിന്‍റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന്‍ കളര്‍പ്പാറ, ആനിമേറ്റര്‍ ജോസ് മാമ്പിള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 70ലേറെ കുട്ടികള്‍ പങ്കെടുത്തു. ഗോള്‍ നേടിയ എല്ലാ കുട്ടികളെയും മെഡലുകള്‍ നല്‍കി ആദരിച്ചു. കെസിവൈഎം പ്രസിഡന്‍റ് പി.ഡി. ഡിജോ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ജോസ്‌ലിന്‍ ജോസ് നന്ദിയും പറഞ്ഞു.

District News

കുടിവെള്ളം മുടങ്ങിയിട്ട് രണ്ടുമാസം; വാട്ടർ അഥോറിറ്റി ഓഫീസിൽ പ്രതിഷേധം

കൂരിക്കുഴി: ദേശീയപാത നിർമാണത്തെ തുടർന്ന് കയ്പമംഗലം തീരമേഖലയിൽ കുടിവെള്ളം മുടങ്ങിയിട്ട് രണ്ടു മാസം; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ വാട്ടർ അ ഥോറിറ്റി ഓഫീസിൽ പ്രതിഷേധം. കയ്പമംഗലം പഞ്ചായത്തിന്‍റെ തീരമേഖലയിലെ 12, 13,14,15 എന്നീ വാർഡുകളിലാണു കഴിഞ്ഞ രണ്ടു മാസങ്ങളിലായി കുടിവെള്ളം ലഭിക്കാ ത്തത്.ദേശീയപാത നിർമാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടുകയായിരുന്നുവെന്നു ജനപ്രതിനിധികൾ പറഞ്ഞു.

കടലോര മേഖല ആയതിനാൽ വാട്ടർ അഥോറിറ്റിയുടെ ശുദ്ധ ജലത്തെയാണ് 80 ശതമാനം വീട്ടുകാരും ആശ്രയിച്ചുവരുന്നത്. കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്നു 1500ഒാളം വീട്ടുകാർ ദുരിതത്തിലായി. ഇതേത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ബീന സുരേന്ദ്രന്‍റെ നിർദേശ പ്രകാശം നാലു വാർഡുകളിലും ടാങ്കറിൽ കുടിവെള്ളം എത്തിക്കുകയായിരുന്നു. ഇതുമൂലം പഞ്ചായത്തിന് ലക്ഷക്കക്കണക്കിനു രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്.

പൊതുടാപ്പുകളിൽ ലഭിക്കാത്ത വെള്ളത്തിനു പ്രതിമാസം ലക്ഷക്കണക്കിനു രൂപ വാട്ടർ അഥോറിറ്റിക്കു നൽകേണ്ട അവസ്ഥയാണ് പഞ്ചായത്തിനു വന്നിട്ടുള്ളത് . നിരവധി തവണ ബന്ധപ്പെട്ട അധികൃതരോട് പൊട്ടിയ പൈപ്പുകൾ ശരിയാക്കി രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അധികൃതർ തയാറാവാത്തതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് ബീനാ സുരേന്ദ്രന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും മതിലകം വാട്ടർ അഥോറിറ്റി ഓഫീസിൽ ശക്തമായ പ്രതിഷേധം നടത്തിയത്.

ഇതേത്തുടർന്ന് മൂന്നുദിവസത്തിനകം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്ന് എൻജിനീയർ അനുപ്രിയ ഉറപ്പു നൽകിയതായി ജനപ്രതിനിധികൾ അറിയിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കൊച്ചുവീട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ സീന ഇസ്മായിൽ, സന്ധ്യ രവീന്ദ്രൻ, രശ്മി ശ്രീജിത്ത്, നസീമ, ലുഖ്‌നാ, അൻസാ മോൾ, ജിസ്നി ഷാജി, പി.സി. മനോജ്, ജിഷ, മതിലകം ബ്ലോക്ക് മെമ്പർമാരായ ഷീബ സതീഷ്, ഫാത്തിമ അനസ്, മുൻ മെമ്പർമാരായ സി.ജെ.പോൾസൺ, അനസ് അബൂബക്കർ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

District News

വിശുദ്ധ തോമസ് മൂര്‍ ദിനാചരണം നടത്തി

ഇരിങ്ങാലക്കുട: കെസിവൈഎമ്മിന്‍റെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂര്‍ ദിനാചരണം സെന്‍റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ നടത്തി.
വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ പുഷ്പാര്‍ച്ചന നടത്തുകയും ദിനാചരണസന്ദേശം നല്‍കുകയും ചെയ്തു.

അസി. വികാരി ഫാ. ലിന്‍റോ കാരേക്കാടന്‍, കെസിവൈഎം പ്രസിഡന്‍റ് പി.ഡി. ഡിജോ, സെക്രട്ടറി എം.വി. ആന്‍റണി, ട്രഷറര്‍ യേശുദാസ് ജെ. മാമ്പിള്ളി, വൈസ് പ്രസിഡന്‍റുമാരായ അനഹ ജാക്‌സണ്‍ ചെറുപുന്നം, ജോസ്‌ലിന്‍ ജോസ്, ജോയിന്‍റ്് സെക്രട്ടറി അനറ്റ് മരിയ, ആനിമേറ്റര്‍ ജോസ് മാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

District News

മർച്ചന്‍റ്്സ് അസോസിയേഷൻ വനിതാവിംഗ് പൊതുയോഗം

ചാലക്കുടി: മർച്ചന്‍റ്സ് അസോസിയേഷൻ വനിതാവിംഗ് പൊതുയോഗം നടത്തി. വനിതാ പ്രസിഡന്‍റ് സിന്ധു ബാബു അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് ജില്ലാ പ്രസിഡന്‍റും സംസ്ഥാന ട്രഷറുമായ ഷൈനാ ജോർജ് ഉദ്ഘാടനം ചെയ്തു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ മുഖ്യാതിഥിയായിരുന്നു. 2026 - 28 വർഷത്തേക്കുള്ള വനിതാ വിംഗിന്‍റെ ഭാരവാഹികളായി സിന്ധു ബാബു - പ്രസിഡന്‍റ്്, ഷൈന ജോർജ്, മിനി രാജു - വൈസ് പ്രസിഡന്‍റുമാർ, ഷാജി ആന്‍റോ - ജനറൽ സെക്രട്ടറി, സ്മൈജ സന്തോഷ്‌, മോളി ജോഷി - ജോയിന്‍റ് സെക്രട്ടറിമാർ , സിനി സന്തോഷ് - ട്രഷറർ, എന്നിവരെ തെരഞ്ഞെടുത്തു.

നിയോജകമണ്ഡലം ചെയർമാൻ പി.വി. ഫ്രാൻസിസ് , കൺവീനർ ശശിധരൻ, ട്രഷറർ സി. വിനോദ്, ബിനു മഞ്ഞളി, ഷൈജു പുത്തൻപുരയ്ക്കൽ, ചന്ദ്രൻ കൊളത്താപ്പിള്ളി, റെയ്സൺ ആലുക്ക, ആന്‍റോ മേനാച്ചേരി എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുത്ത റെയ് സൺ ആലുക്കയെയും എസ് എച്ച് കോളജിൽ പ്രഫസർ ഓഫ് പ്രാക്ടീസ് ആയി തെരഞ്ഞെ ടുത്ത ഷൈന ജോർജിനെയും പൊന്നാടയണിയിച്ച് ആദരിച്ചു.

District News

എഥനോൾ ഇന്ധന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തണം

ചാലക്കുടി:എഥനോൾ ഇന്ധന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് പരിമിതപെടുത്തണമെന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി യൂജിൻ മോറേലി. പെട്രോളിൽ 80 ശതമാനത്തിന് മുകളിൽ എഥനോൾ കലർത്തി വ്യാപാരാടിസ്ഥനത്തിൽ വില്പനനടത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ നയങ്ങൾക്കെതിരെ ആർജെഡി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്‌ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

എ.എൽ. കൊച്ചപ്പൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോർജ് വി. ഐനിക്കൽ, ഹസീന നിഷാബ്, എൻ.സി.ബോബൻ, പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർ ജോസഫ് കര്‍ത്തനാടൻ, സി.എ. തോമസ്, ജനത പൗലോസ്, പി.കെ. കുട്ടൻ, സാബു തെക്കൻ, ഡേവിസ് താക്കോൽക്കാരൻ, തോമസ് തണ്ടിയേക്കൽ, ബിന്‍റീഷ് അതിരപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

District News

പിആര്‍എസ് പോര്‍ട്ടലില്‍ സാങ്കേതികമാറ്റങ്ങള്‍ കൊണ്ടുവരും: മന്ത്രി അനൂപ് ജേക്കബ്

ഇരിങ്ങാലക്കുട: കര്‍ഷകര്‍ക്കുള്ള പിആര്‍എസ് ഫണ്ട് വൈകുന്നതിനു പരിഹാരമായി പോര്‍ട്ടലില്‍ സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. നിയമസഭയില്‍ ഇതുസംബന്ധിച്ച് തോമസ് ഉണ്ണിയാടന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംഭരിക്കുന്ന നെല്ലിന്‍റെ വില യഥാസമയം കൃത്യമായി കൊടുക്കുന്നതിന് പകരം അത് പിആര്‍എസ് ലോണായി കൊടുക്കുന്ന പ്രവണതയാണ് കുറേനാളായി നടന്നുകൊണ്ടിരിക്കുന്നത്.

എന്നാല്‍ പിആര്‍എസ് ലോണായി ലഭിക്കുന്ന തുക സര്‍ക്കാര്‍ കൃത്യമായി തിരിച്ചടക്കാത്തതുമൂലം കര്‍ഷകര്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നതായും അവരുടെ സിബില്‍ സ്‌കോറിനെ പോലും ബാധിച്ച് മറ്റു ലോണുകള്‍ എടുക്കുന്നതിനു തടസമാവുക യും ചെയ്യുന്നുണ്ടെന്ന് ഉണ്ണിയാടന്‍ പറഞ്ഞു.

ഉണ്ണിയാടന്‍ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ഥ്യ മാണെന്നു തന്‍റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി ഉണ്ണിയാടന് മറുപടി നല്‍കി.

District News

മൂർക്കനാട് ഡോഗ് ഷെല്‍ട്ടര്‍; നഗരസഭ ഓഫീസിനു മുന്നില്‍ പ്രതിഷേധം

ഇരിങ്ങാലക്കുട: മഴക്കാലത്ത് വെള്ളം കയറുന്ന മൂര്‍ക്കനാട് പ്രദേശത്ത് ഇരിങ്ങാലക്കുട നഗരസഭാ അധികാരികള്‍ അനധികൃതമായി ഡോഗ് ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതിനെതിരേ മൂര്‍ക്കനാട് ഒന്നാംവാര്‍ഡ് ജനകീയകൂട്ടായ്മ ധര്‍ണ നടത്തി. ഷെല്‍ട്ടര്‍ നിര്‍മിക്കാനൊ രുങ്ങുന്ന സ്ഥലം ഒട്ടും അനുയോജ്യമല്ല. കരുവന്നൂര്‍ പുഴയോട് ചേര്‍ന്നുകിടക്കുന്ന, എല്ലാ മഴക്കാലത്തും വെള്ളം കയറുന്ന, ജനവാസമേഖലയോട് അടുത്തുകിടക്കുന്ന പ്രദേശത്താണ് ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ നഗരസഭ ഒരുങ്ങുന്നത്. അത് അനുവദിക്കില്ലെന്നും ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറണമെന്നും ജനകീയകൂട്ടായ്മ ആവശ്യപ്പെട്ടു.

ഇക്കാര്യമുന്നയിച്ച് നിരവധി നിവേദനങ്ങള്‍ നഗരസഭയ്ക്ക് നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നു സമരക്കാര്‍ പറഞ്ഞു. ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള നീക്കത്തില്‍നിന്ന് നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍മാനും പിന്‍മാറിയില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് സമരക്കാര്‍ മുന്നറിയിപ്പു നല്‍കി. ജനകീയകൂട്ടായ്മ പ്രസിഡന്‍റ് അബ്ദുള്‍കബീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ മാളിയേക്കല്‍, നസീമ കുഞ്ഞുമോന്‍, പി.വി.ശിവകുമാര്‍, അല്‍ഫോണ്‍സാ തോ മസ്, വിഷ്ണു പ്രഭാകരന്‍, സി.സി. ഷിബിന്‍, കെ.എസ്. പ്രസാദ്, ടി.എന്‍.നന്ദുലാല്‍, ലേഖാ ഷാജു, ടി.എസ്. വിനീത എന്നിവര്‍ പ്രസംഗിച്ചു.

District News

തൂഫാൻ ഗോളടിച്ച് കായികമന്ത്രി

കരൂപ്പടന്ന: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ നടന്ന തൂഫാൻ ഷൂട്ട്ഒൗട്ട് മത്സരം സംസ്ഥാന യുവജനക്ഷേമ, കായിക മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.

എല്ലാ വിദ്യാർഥികളും ലഹരിയെ നമ്മുടെ വിദ്യാലയങ്ങളിൽ നിന്ന് ഗോളടിക്കുംപോലെ അടിച്ചുപറത്തണമെന്നും വിദ്യാർഥികൾ മാത്രമല്ല മുതിർന്നവരും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.

വാർഡ് മെന്പർ മുസമ്മിൽ, പ്രിൻസിപ്പൽ ഹേമ ടീച്ചർ, എച്ച്എം റംല ടീച്ചർ, പിടിഎ പ്രസിഡന്‍റ് ഉമ്മർ ഫാറൂക്ക്, സ്പോർട്സ് ക്ലബ് കണ്‍വീനർ കെ.പി. ഹരി, എൻഎസ് എസ് പ്രോഗ്രാം ഓഫീസർ ജിനി ജോർജ്, ലഹരിവിരുദ്ധ ക്ലബ് കണ്‍വീനർ കെ.വി. മീര, എൻഎസ്എസ് ലീഡർമാരായ സമീർ, അൽഫല എന്നിവർ പങ്കെടുത്തു.

District News

എഐവൈഎഫ്, എഐഎസ്എഫ് മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തൃശൂർ: വി.ഡി. സതീശൻ വി.ഡി. സവർക്കറാകരുത് എന്ന മുദ്രാവാക്യത്തോടെ എഐഎസ്എഫ് -എഐവൈഎഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ തൃശൂർ ഡിഇഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എഐവൈഎഫും എഐഎസ്എഫും നടത്തിയ നിയമസഭാ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കു നേരെയുള്ള പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് ആരംഭിച്ച പ്രകടനം മോഡൽ ബോയ്സ് സ്കൂളിന് സമീപം പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതു മറിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിലേക്കും തുടർന്ന് ജലപരീങ്കി പ്രയോഗത്തിലേക്കും വഴിവച്ചത്. ഇതിനിടെ പ്രവർത്തകർക്കു നേരെ പോലീസ് പ്രയോഗിച്ച ജലപീരങ്കിയിൽനിന്നു ചെളിവെള്ളം വന്നത് മറ്റൊരു പ്രതിഷേധത്തിന് വഴിയൊരുക്കി.

തുടർന്നു നടന്ന ധർണ എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി  ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് ജില്ലാ പ്രസിഡന്‍റ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടോക്കാരൻ, ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.എസ്. അഭിറാം, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ. വിനീഷ്, ടി.പി. സുനിൽ, ലിനി ഷാജി എന്നിവർ പ്രസംഗിച്ചു.

പകർച്ചവ്യാധികളും മസ്തിഷ്ക ജ്വരവും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാർക്കെതിരേ പോലീസ് ജലപീരങ്കിയിൽ മലിനജലം ഉപയോഗിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സംഭവത്തിൽ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

District News

തൃശൂരിൽ മീൻ സുലഭം, വാങ്ങാൻ ആളില്ല

തൃശൂർ: ട്രോളിംഗ് നിരോധനം തുടരുമ്പോഴും മത്സ്യലഭ്യതയിൽ കുറവില്ല. ആവശ്യത്തിലധികം മീൻവിപണിയിൽ എത്തുന്നുണ്ടെങ്കിലും വാങ്ങാൻ ആളുകുറഞ്ഞതാണു പുതിയ പ്രതിസന്ധിയെന്നു കച്ചവടക്കാർ. സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നതുപോലെയുള്ള വിലക്കയറ്റം ഇത്തവണ വിപണിയിലില്ലെന്നാണു വ്യാപാരികളുടെ പക്ഷം.

ട്രോളിംഗ് നിരോധനത്തിന്‍റെ ആദ്യഘട്ടത്തിൽ മത്സ്യങ്ങൾക്കു നേരിയ ക്ഷാമം നേരിട്ടിരുന്നെങ്കിലും ഇപ്പോൾ വള്ളക്കാർക്കു ചെറുമീനുകൾ സുലഭമായി ലഭിക്കുന്നുണ്ട്. നെയ്യുള്ള ചാള വിപണിയിൽ സമൃദ്ധമാണ്. കേരളത്തിലെ തീരങ്ങൾക്കുപുറമെ ചെന്നൈ, വേളാങ്കണ്ണി, മംഗലാപുരം എന്നിവിടങ്ങളിൽനിന്നുള്ള ലോഡുകളും ദിവസേന തൃശൂരിലേക്ക് എത്തുന്നുണ്ട്.

പുതിയ അധ്യയനവർഷം ആരംഭിച്ചതുമായി ബന്ധപ്പെട്ട ചെലവുകളും യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള സാമ്പത്തികപ്രതിസന്ധി ജനങ്ങളിലുണ്ടാക്കിയ ഞെരുക്കവുമാണ് മാർക്കറ്റിൽ ആളൊഴിയാൻ പ്രധാന കാരണമെന്നു പറയുന്നു. വിലക്കയറ്റവാർത്തകൾ ഭയന്നു പലരും മാർക്കറ്റിലേക്കു വരാൻ മടിക്കുന്നതായും നിലവിൽ കച്ചവടം വളരെ കുറവാണെന്നും വ്യാപാരികൾ വ്യക്തമാക്കി.
തൃശൂർ ശക്തൻ മത്സ്യമാർക്കറ്റിലെ ഇന്നലത്തെ വിലനിലവാരം: ചാള 200 -240, അയല- 200, കരിമീൻ 250- 300, കിളിമീൻ- 300, ചെമ്മീൻ 300- 400, കൊഴുവ 100-150, ബ്രാൽ- 400, വാള- 200, കേര- 420, വെള്ളവറ്റ- 600, ചുവന്നവറ്റ- 500 എന്നിങ്ങനെയാണു നിരക്ക്.

District News

ഓപ്പറേഷൻ മണ്‍സൂണ്‍: ജില്ലയിൽ വ്യാപക പരിശോധന; 12 സ്ഥാപനങ്ങൾക്കു നോട്ടീസ്

 

തൃശൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫുഡ് സേഫ്റ്റി വകുപ്പ് നടത്തിയ പരിശോധനയിൽ പന്ത്രണ്ടു സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. ഇവർക്കു കോന്പൗണ്ടിംഗ് നോട്ടീസ് നല്കി. രണ്ടു സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്‍റ് നോട്ടീസ് നല്കി. ഭക്ഷ്യജന്യരോഗങ്ങൾക്കു കാരണമാകുന്ന ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യമുൾപ്പടെ കണ്ടെത്താൻ ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്‍റെയും 22 സർവൈലൻസ് സാന്പിളുകൾ ശേഖരിച്ച് കാക്കനാട് ലബോറട്ടറിയിലേക്ക് അയച്ചു.
ഓപ്പറേഷൻ മണ്‍സൂണിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കയ്പമംഗലം, കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂർ സർക്കിളുകളിലെ ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധനകൾ തുടരുമെന്നു ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്‍റ് കമ്മീഷണർ വി.എസ്. ഇന്ദു അറിയിച്ചു.

ശക്തൻ മാർക്കറ്റിൽ പഴകിയ മത്സ്യം
പിടിച്ചെടുത്തു നശിപ്പിച്ചു

തൃശൂർ: ശക്തൻ മാർക്കറ്റിലെ മത്സ്യ-മാംസ വിപണനകേന്ദ്രത്തിൽ ഫുഡ് സേഫ്റ്റി വകുപ്പ് നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 20 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്തുനശിപ്പിച്ചു.
പരിശോധന നടത്തിയ 26 വ്യാപാരസ്ഥാപനങ്ങളിൽ നിയമലംഘനം കണ്ടെത്തിയ നാലെണ്ണത്തിനു കോന്പൗണ്ടിംഗ് നോട്ടീസ് നൽകി. വിപുലമായ പരിശോധനയ്ക്കായി ഏഴു സാന്പിളുകൾ കാക്കനാട് റീജണൽ അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു. ഫുഡ് സേഫ്റ്റി ഓണ്‍ വീൽസ് മൊബൈൽ ലാബ് വഴി 56 സാന്പിളുകൾ സ്ഥലത്തുവച്ചുതന്നെ പരിശോധനയ്ക്കു വിധേയമാക്കി. ഓപ്പറേഷൻ മണ്‍സൂണിന്‍റെ ഭാഗമായാണു പരിശോധന നടത്തിയത്.
ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി.എച്ച്. അഷറഫ്, എം.എസ്. സിക്തമോൾ, കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, എംഎഫ്ടിഎൽ അനലിസ്റ്റ് സുമേഷ്, നിസാർ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.

District News

വടക്കാഞ്ചേരിക്കു പിന്നാലെ ശക്തൻ സ്റ്റാൻഡിലും വിദ്യാർഥികൾക്ക് യാത്രാവിലക്ക്

തൃശൂർ: കൈകൂപ്പി അപേക്ഷിച്ചിട്ടും സ്കൂൾ വിദ്യാർഥിയെ ജീവനക്കാരൻ ബസിൽ കയറ്റാത്ത വടക്കാഞ്ചേരിസംഭവം വിവാദമായി കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിൽവരെ എത്തിയിട്ടും തൃശൂരിൽ സ്വകാര്യബസുകളുടെ വിദ്യാർഥിവിരുദ്ധ നിലപാട് തുടരുന്നു. ശക്തൻ സ്റ്റാൻഡിലാണ് വിദ്യാർഥികൾക്കു യാത്രാവിലക്ക് ഉണ്ടായത്.
ഇന്നലെ രാവിലെ കുട്ടനെല്ലൂർ ഭാഗത്തെ സ്കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്നതിനായി നിരവധി വിദ്യാർഥികളാണു ശക്തൻ സ്റ്റാൻഡിൽ എത്തിയിരുന്നത്. എന്നാൽ ബസ് എടുക്കുന്ന സമയംവരെ ജീവനക്കാർ വിദ്യാർഥികളെ പുറത്തുതന്നെ നിർത്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഉടനടി ഇടപെടുകയും വിദ്യാർഥികളെ ബസിൽ കയറ്റിവിടുകയായിരുന്നു.

അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം

കഴിഞ്ഞയാഴ്ച വടക്കാഞ്ചേരിയിൽ വിദ്യാർഥിയെ ബസിൽ കയറ്റാതിരുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. തുടർന്ന് മോട്ടോർ വാഹനവകുപ്പും പോലീസും ഇടപെട്ട് കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തു. കേരളമൊട്ടാകെ ചർച്ചയായ ഈ സംഭവത്തിനു ദിവസങ്ങൾ പിന്നിടുന്പോഴാണ് ജില്ലാ ആസ്ഥാനത്തുതന്നെ സമാനമായ സംഭവം ആവർത്തിക്കുന്നത്. മോട്ടോർ വാഹനവകുപ്പിന്‍റെയും പോലീസിന്‍റെയും ഭാഗത്തുനിന്നുള്ള കർശന പരിശോധനകളുടെ കുറവാണ് ഇത്തരം നിയമലംഘനങ്ങൾ തുടരാൻ ഇടയാക്കുന്നതെന്നു പൊതുജനങ്ങളും രക്ഷിതാക്കളും ആരോപിക്കുന്നു.

 

District News

സൂപ്പർമാർക്കറ്റിൽ നിരോധിത പുകയിലഉത്പന്ന വില്പന: യുവാവ് അറസ്റ്റിൽ

കയ്പമംഗലം: സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ടു നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിവന്നയാളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമക്കേസ് പ്രതികൂടിയായ കയ്പമംഗലം വഞ്ചിപ്പുര സ്വദേശി കൈതവളപ്പിൽ പദ്മരാജ്(45) ആണ് പോലീസിന്‍റെ പിടിയിലായത്.

കയ്പമംഗലം സുജിത് ജംഗ്ഷനിൽ പ്രതി നടത്തിവരുന്ന കെ.കെ. ബനാനാ സ്റ്റോഴ്സ് എന്ന സൂപ്പർമാർക്കറ്റിൽനിന്നാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ഇയാളെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കടയ്ക്കുള്ളിൽ ഒളിപ്പിച്ച 47 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പ്രതികൾക്കെതിരേ കോട്പ ആക്ടിനു പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാവകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിലായ കേസിലും പദ്മരാജ് പ്രതിയാണ്. കയ്പമംഗലം സ്റ്റേഷൻ എസ്എച്ച്ഒ ബിജിത്ത്, എസ്ഐ ജ്വോഷർ, ഗ്രേഡ് എഎസ്ഐ മാരായ രാജേഷ്, ജോബി പോൾ, സിപിഒ ഷിജു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

District News

31 അജണ്ടകൾ ചർച്ച ചെയ്യുന്നതിന് രണ്ടേകാൽ മണിക്കൂർ: പ്രതിഷേധിച്ച് ജനപ്രതിനിധികൾ

പനത്തടി: പനത്തടി പഞ്ചായത്ത് വിളിച്ചുചേർത്ത അടിയന്തര ഭരണസമിതി യോഗത്തിൽ 31 അജണ്ടകൾ ഉൾപ്പെടുത്തിയതിൽ ക്രമപ്രശ്നം ഉന്നയിച്ച് ഭരണസമിതി അംഗങ്ങൾ. കോൺഗ്രസ് അംഗം എൻ. വിൻസന്‍റ്, ബിജെപി അംഗം കെ. കെ വേണുഗോപാൽ എന്നിവരാണ് ഭരണസമിതി യോഗത്തിൽ ക്രമപ്രശ്നം ഉന്നയിച്ച് യോഗധ്യക്ഷന് കത്തു നൽകിയത്.


അടിയന്തര ഭരണസമിതി യോഗങ്ങളിൽ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളാണ് അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതും ചർച്ച ചെയ്യേണ്ടതും. എന്നാൽ 31 അജണ്ടകൾ കുറഞ്ഞ സമയത്ത് ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടി വരുമ്പോൾ അംഗങ്ങൾക്ക് അജണ്ടകൾ കൃത്യമായി പഠിക്കുന്നതിനും അവതരിപ്പിക്കുന്നതിനും അവസരം ലഭിക്കുന്നില്ലയെന്നു ഇവർ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല ഉച്ചകഴിഞ്ഞ് 2.45ന് ആരംഭിച്ച ഭരണസമിതി യോഗത്തിൽ ഇത്രയും അജണ്ടകൾ ചർച്ചചെയ്യുന്നതിന് പരിമിതമായ സമയം മാത്രമാണെന്നും ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ ചേർന്ന അടിയന്തര യോഗങ്ങളിലും അജണ്ടകളുടെ എണ്ണം കൂടുതലായിരുന്നുവെന്നും കത്തിൽ പറയുന്നു.

District News

പാലം നിർമിച്ച് 20 വർഷം; പുളിങ്ങോത്തുനിന്ന് ബാഗമണ്ഡലത്തേക്ക് വഴിതുറക്കാൻ കാത്തിരിപ്പ്

പാലാവയൽ: നിർദിഷ്ട ഏഴിമല- പുളിങ്ങോം-ബാഗമണ്ഡലം പാതയ്ക്കു വേണ്ടി പുളിങ്ങോം പുഴയ്ക്കു കുറുകേ നിർമിച്ച പാലത്തിന് 20 വയസ്. എം.കെ. മുനീർ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് 2005 ലാണ് ഏഴിമല നാവിക അക്കാഡമിയിൽ നിന്നുതുടങ്ങി ബംഗളൂരു വരെ എത്താവുന്ന പുതിയ പാതയ്ക്കായി പദ്ധതി തയാറാക്കിയത്. കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് അഞ്ചു കോടിയിലധികം രൂപ ചെലവഴിച്ച് ചെറുപുഴയിൽ നിന്ന് റോഡും പുളിങ്ങോം ടൗണിൽ നിന്ന് 200 മീറ്ററോളം അകലെ ബാഗമണ്ഡലവുമായി ബന്ധിപ്പിക്കുന്നതിനായി പാലവും നിർമിച്ചു. 2007 ലാണ് റോഡും പാലവും ഉദ്ഘാടനം ചെയ്തത്. എന്നാൽ അതിനു തൊട്ടുപിന്നാലെ കർണാടക വനംവകുപ്പ് അധികൃതർ പാലത്തിൽനിന്ന് കർണാടക വനത്തിലേക്കുള്ള വഴിയടയ്ക്കുകയായിരുന്നു.
അക്കാലത്തിനുമുമ്പു വരെ പുളിങ്ങോത്തു നിന്ന് തലക്കാവേരിയിലേക്ക് വനത്തിലൂടെയുള്ള വീതികുറഞ്ഞ മൺപാത കർണാടക വനപാലകരുടെ അനുമതിയോടെ ഇരുവശങ്ങളിലുമുള്ള നാട്ടുകാർ ഉപയോഗിച്ചിരുന്നതാണ്. എന്നാൽ പാലം നിർമാണം പൂർത്തിയായതോടെയാണ് ഇവിടം വന്യജീവിസങ്കേതമാണെന്ന് ചൂണ്ടിക്കാട്ടി കർണാടക വനംവകുപ്പ് ഈ പാത പൂർണമായും അടച്ചത്.

വനത്തിലൂടെയുള്ള പുതിയ റോഡ് നിർമാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയും ലഭിച്ചിരുന്നില്ലെന്നാണ് പറയുന്നത്. പിന്നെ എന്തിനായിരുന്നു ഇവിടെയൊരു പാലം നിർമിച്ചതെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. 20 വർഷമായി വെറുതേയിട്ടിരിക്കുന്ന പാലത്തിന്‍റെ ഇരുവശങ്ങളിലും ഇപ്പോൾ കാടുകയറിയ നിലയിലാണ്. ഇരുവശങ്ങളിലുമുള്ള കാൽനടയാത്രക്കാർ മാത്രം ഇപ്പോൾ പാലം ഉപയോഗിക്കുന്നുണ്ട്.

ഇപ്പോൾ കേരളത്തിലും കർണാടകത്തിലും ഒരേസമയത്ത് കോൺഗ്രസ് സർക്കാരുകൾ നിലവിൽ വന്നതോടെ പുതിയ പാതയുടെ കാര്യത്തിൽ വീണ്ടും പ്രതീക്ഷകൾ ഉണരുകയാണ്. വയനാട് ജില്ലയിൽ കബനി നദിക്കു കുറുകേയുള്ള ബൈലക്കുപ്പ പാലത്തിന്‍റെയും റോഡിന്‍റെയും പണി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ കഴിഞ്ഞദിവസം കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. സമാനമായ രീതിയിൽ മുടങ്ങിക്കിടക്കുന്ന പുളിങ്ങോം-ബാഗമണ്ഡലം റോഡിന്‍റെ കാര്യത്തിലും രണ്ടു സർക്കാരുകളുടെയും സജീവമായ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുളിങ്ങോം-ബാഗമണ്ഡലം പാത യാഥാർഥ്യമാക്കാൻ കർണാടക സർക്കാരുമായും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവുമായും ആവശ്യമായ ചർച്ചകൾ നടത്തണമെന്നാവശ്യപ്പെട്ട് ചെറുപുഴ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തി മന്ത്രി പി.കെ. ബഷീറിന് നിവേദനം നൽകിയിരുന്നു. റോഡ് യാഥാർഥ്യമായാൽ ഉണ്ടാകുന്ന വികസന സാധ്യതകളും മറ്റും ചോദിച്ചറിഞ്ഞ മന്ത്രി ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

ഏഴിമല - പുളിങ്ങോം - ബാഗമണ്ഡലം പാത യാഥാർഥ്യമായാൽ പുളിങ്ങോത്തുനിന്ന് 18 കിലോമീറ്റർ സഞ്ചരിച്ചാൽ ബാഗമണ്ഡലത്ത് എത്തിച്ചേരാം. ഏഴിമല നാവിക അക്കാദമിയിലും പെരിങ്ങോം സിആർപിഎഫ് കേന്ദ്രത്തിലും നിന്ന് കുറഞ്ഞ ദൂരത്തിൽ ബംഗളൂരുവിൽ എത്തിച്ചേരാൻ കഴിയും.

കേരളത്തിൽ നിന്ന് തലക്കാവേരിയിലേക്കും കുടകിലേക്കും പോകുന്നവർക്കും കർണാടകയിൽ നിന്ന് കൊട്ടിയൂരിലേക്കും തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രവും വിളക്കന്നൂർ ക്രിസ്തുരാജ തീർഥാടന പള്ളിയുമുൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്കും എത്തുന്നവർക്കും ഇത് ഏറെ പ്രയോജനം ചെയ്യും. ഇതോടപ്പം ചെറുപുഴ, പെരിങ്ങോം-വയക്കര, ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി പഞ്ചായത്തുകളുടെ സമഗ്രവികസനത്തിനും വിനോദസഞ്ചാരമേഖലയ്ക്കും ഇത് ഏറെ ഗുണകരമാകും.

District News

കോട്ടപ്പുറം ജംഗ്ഷനിലെ അണ്ടര്‍പാസിനെതിരേ പ്രതിഷേധം ഇരമ്പുന്നു

നീലേശ്വരം: നീലേശ്വരം മാര്‍ക്കറ്റിലെ കോട്ടപ്പുറം ജംഗ്ഷനില്‍ ദേശീയപാത അഥോറിറ്റിയും കരാര്‍ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷനും ഏകപക്ഷീയമായി അണ്ടര്‍പാസ് നിര്‍മാണം ആരംഭിക്കാനുള്ള നീക്കത്തിനെതിരേ ജനരോഷം ഇരമ്പുന്നു. ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ നിര്‍മാണശ്രമം എന്തു ത്യാഗം സഹിച്ചും തടയുമെന്ന് നീലേശ്വരം ജനകീയ സമര സമിതി അറിയിച്ചു. ആകാശപാത (ഫ്ലൈഓവര്‍) വിഷയത്തില്‍ ശാശ്വതമായ ഒരു ചര്‍ച്ചയിലൂടെ പരിഹാരം കാണുന്നത് വരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരടിപോലും മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് സമിതി മുന്നറിയിപ്പ് നല്‍കി. ജനകീയ സമരം 93 ദിവസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ജനങ്ങളുടെ ഈ ന്യായമായ ആവശ്യത്തിനുനേരെ കണ്ണടയ്ക്കുന്ന അധികാരികളുടെ ഈ മനോഭാവം തികച്ചു അപലപനീയമാണ്.

പ്ലാനില്‍ ഇല്ലാത്ത ഈ അണ്ടര്‍പാസ് നിര്‍മാണം നീലേശ്വരം നഗരത്തിന്‍റെ നെടുംതൂണായ രാജാ റോഡിലേക്കുള്ള പ്രവേശന കവാടത്തെ പൂര്‍ണമായും ഇല്ലാതാക്കും. കൂടാതെ നീലേശ്വരം നഗരത്തെ രണ്ടായി വിഭജിച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ഈ കോണ്‍ക്രീറ്റ് കോട്ടകള്‍ പ്രദേശത്തെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന നീലേശ്വരം സ്‌കൂളിന്‍റെ നിലനില്‍പ്പിനും സുരക്ഷയ്ക്കും കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതിനു പകരം നെടുങ്കണ്ട മുതല്‍ കരുവാച്ചേരി വരെ തൂണുകളിന്മേല്‍ നിര്‍മിക്കുന്ന ആകാശപാത മാത്രമാണ് ഇതിന് ഏക പ്രതിവിധി.

നീലേശ്വരത്തിന്‍റെ ചരിത്രപരമായ പ്രധാന്യവും ഭാവി വികസനവും തകര്‍ക്കുന്ന ഈ ജനവിരുദ്ധ നയത്തിനെതിരേ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് ആകാശപാത അനുവദിക്കുന്നത് വരെ നിര്‍മാണസ്ഥലം ഉപരോധിക്കുന്നത് അടക്കമുള്ള അതിശക്തമായ ജനകീയ പ്രതിരോധം തുടരുമെന്ന് സമര സമിതി ഭാരവാഹികള്‍ അറിയിച്ചു.

 

District News

ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ചു

കാസര്‍ഗോഡ്: ജില്ലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങക്ക് പിന്തുണ ആവശ്യപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ച് നിവേദനം നല്‍കി. ജില്ലയുടെ പിന്നോക്കാവസ്ഥ മറികടക്കാന്‍ പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് കാസര്‍ഗോഡിനായി പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.

വര്‍ധിച്ചുവരുന്ന ജില്ലയുടെ സാമൂഹിക സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കാസര്‍ഗോഡ് വികസന പാക്കേജിന് 100 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള തനത് വിഹിതവും സിഎസ്ആര്‍ ഫണ്ട് വിഹിതത്തിലും ഉണ്ടായ കുറവ് ജില്ലാപഞ്ചായത്തിന്‍റെ കാര്യക്ഷമമായ പദ്ധതി നിര്‍വഹണത്തില്‍ ഉണ്ടാക്കുന്ന പ്രയാസം തദ്ദേശസ്വയം ഭരണ മന്ത്രിയെ അറിയിച്ചു.

മഴക്കാല രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലാ ആശുപത്രി ഉള്‍പ്പെടെയുള്ള ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ 143 ഡോക്ടര്‍മാരുടെ കുറവാണ് നിലനില്‍ക്കുന്നത്. ജില്ലാ ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാപഞ്ചായത്തിന് കീഴിലുള്ള സീഡ് ഫാം വികസനം, ജില്ലയ്ക്ക് പുതിയ മണ്ണുപരിശോധനാകേന്ദ്രം അനുവദിക്കുക, ടാറ്റാ ഗവ. ഹോസ്പിറ്റല്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയാക്കി ഉയര്‍ത്താനുള്ള നടപടികള്‍, കൂടുതല്‍ റോഡുകള്‍ പിഡബ്ല്യുഡി ഏറ്റെടുത്ത് വികസിപ്പിക്കുക തുടങ്ങി ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശന്‍, തദ്ദേശസ്വയംഭരണമന്ത്രി കെ.എം. ഷാജി, ആരോഗ്യമന്ത്രി കെ. മുരളീധരന്‍, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ തുടങ്ങിയ മന്ത്രിമാരെ ജില്ലയിലെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു.

എംഎല്‍എമാരായ എ.കെ.എം. അഷറഫ്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം, വൈസ്പ്രസിഡന്‍റ് കെ.കെ. സോയ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം. മനു, അംഗങ്ങളായ അസീസ് കളത്തൂര്‍, ജെ.എസ്. സോമശേഖര, പി.ബി. ഷഫീഖ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ്. ബിജു എന്നിവര്‍ നിവേദന സംഘത്തോടൊപ്പമുണ്ടായിരുന്നു.

District News

വായനാപക്ഷാചരണം

പനത്തടി: വായനാദിനാചരണത്തിന്‍റെ ഭാഗമായി ചെറുപനത്തടി സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എഴുത്തുകാരൻ അനുജിത് ശശിധരനുമായുള്ള വിദ്യാർഥി സംവാദം സംഘടിപ്പിച്ചു. ഡിസി ബുക്സ് സുവർണ ജൂബിലി നോവൽ മത്സരത്തിൽ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ജയോപാഖ്യാനം, 1926 ക്രൈം @ കോട്ടയം എന്നീ കൃതികളുടെ രചയിതാവായ അനുജിത്ത് ശശിധരൻ തന്‍റെ എഴുത്തുയാത്രയിലെ അനുഭവങ്ങളും വിദ്യാർഥികളുമായി പങ്കുവച്ചു. പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപറമ്പിൽ നേതൃത്വം നൽകി.

കുറ്റിക്കോൽ: തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയത്തിന്‍റെ നേതൃത്വത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്തിലെ ആലിന്‍താഴെ എസ്ടി ഉന്നതി കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഉന്നതിയിലെ ലൈബ്രറിയിലേക്ക് 250 പുസ്തകങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ശോഭനകുമാരി അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണവകുപ്പ് അഡീ. ഡയറക്ടര്‍ ജോസഫ് ചാക്കോ അക്ഷരോന്നതി പദ്ധതി വിശദീകരിച്ചു. കവിയും അധ്യാപകനുമായ ബിജു ജോസഫുമായി അക്ഷരവഴിയിലെ ഇളംതലമുറ എന്ന വിഷയത്തില്‍ സംവാദം നടന്നു. വാര്‍ഡ് മെംബര്‍ വി. രതീശന്‍, എസ്ടി പ്രമോട്ടര്‍ സുകന്യ എന്നിവർ പ്രസംഗിച്ചു.

 

District News

ഒളിന്പിക് ദിനാചരണം നടത്തി

കാസര്‍ഗോഡ്: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് സിവില്‍സ്റ്റേഷന്‍ പരിസരത്തു നിന്നാരംഭിച്ച് ഉദയഗിരി ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമി പരിസരം വരെ സംഘടിപ്പിച്ച ഒളിമ്പിക് റണ്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഫ്ലാഗ് ഓഫ് ചെയ്തു.

ദേശീയ ഫെന്‍സിംഗ് കേഡറ്റില്‍ വെങ്കല മെഡല്‍ നേടിയ അനൈഡ നമ്പ്യാരെ കളക്ടര്‍ അനുമോദിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് പള്ളം നാരായണന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രധിനിധി പി.പി. അശോകന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം അശോകന്‍ ധര്‍മത്തടുക്ക എന്നിവര്‍ പ്രസംഗിച്ചു.

ചുള്ളിക്കര: അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് ചുള്ളിക്കര ടൗണിൽ ജില്ലാ റഗ്ബി അസോസിയേഷന്‍റെ നേതൃത്വത്തിൽ ഒളിമ്പിക് റാലി സംഘടിപ്പിച്ചു. കായികതാരങ്ങളായ അന്ന റെജി, എൽന സിജോ, മരിയ ഷാജി എന്നിവർക്ക് ദീപശിഖ കൈമാറി. കള്ളാർ പഞ്ചായത്ത് പ്രസിഡന്‍റ് കെ. രജിത ഉദ്ഘാടനം നിർവഹിച്ചു. എം.എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഫാ. സനീഷ് കയ്യാലക്കകത്ത് മുഖ്യാതിഥിയായിരുന്നു. സാജു തോമസ്, പഞ്ചായത്തംഗം ലിറ്റി ജോസ്, ചുള്ളിക്കര വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് പി. ജോസഫ്, പ്രിൻസിപ്പൽ മധുസൂദനൻ മങ്കത്തിൽ, പിടിഎ പ്രസിഡന്‍റ് സനൽ ഫിലിപ്പ്, റെജി ഒടയംചാൽ, ബാലചന്ദ്രൻ, മനോജ് പള്ളിക്കര, ടെസി എന്നിവർ പ്രസംഗിച്ചു.

തൃക്കരിപ്പൂർ: അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ നേതൃത്വത്തിലാണ് തങ്കയം മുക്കിൽ നിന്നു ടൗണിലേക്ക് റാലി സംഘടിപ്പിച്ചു. അന്തർ ദേശീയ വനിത ഫുട്ബോൾ താരം പി. മാളവിക, അന്തർ ദേശീയ പഞ്ചഗുസ്‌തി താരങ്ങളായ പ്രതീഷ് മീത്തൽ, ജോഷ്വ, അന്തർ ദേശീയ സെപക്‌താക്രോ താരം കെ. ശ്രേയ, ദേശീയ ബാസ്ക്റ്റ്ബോൾ താരം ബി. ഗോപാലകൃഷ്ണൻ, സന്തോഷ് ട്രോഫി താരം വിജയചന്ദ്രൻ പള്ളിക്കര, ദേശീയ ഫുട്ബോൾ താരങ്ങളായ ടി.വി. ബിജുകുമാർ, പി.വി. പ്രഭാകരൻ എന്നിവർ ചേർന്ന് ഒളിമ്പിക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളാപ്പ് റോഡ് ജംഗ്ഷൻ ചുറ്റി കൂലേരി ഗവ. എൽപി സ്കൂളിൽ റാലി സമാപിച്ചു.

ബ്രസീലിലെ റിയോയിൽ 2016 ൽ നടന്ന ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിന്‍റെ പരിശീലകൻ പരിശീലകൻ എൻ.എ. മുഹമ്മദ് കുഞ്ഞി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്‍റ് സാജിദ സഫറുള്ള അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ല സെക്രട്ടറി എം. അച്യുതൻ, വൈസ് വൈസ് പ്രസിഡന്‍റ് ഡോ. എം.കെ. രാജശേഖരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. രജീഷ് ബാബു, അംഗങ്ങളായ ഫായിസ് ബീരിച്ചേരി, കെ. സുനിത, ടി. പവിത്രൻ, സിദ്ദിഖ് ചക്കര, കെ.വി. ഗോപാലൻ എന്നിവർ പ്രസംഗിച്ചു.

District News

ഫുട്‌ബോള്‍ അക്കാദമിയുമായി കണ്ണൂര്‍ വാരിയേഴ്സ്

കണ്ണൂർ: കണ്ണൂരിന്‍റെ ഗ്രാസ്‌റൂട്ട് ഫുട്‌ബോള്‍ വികസനം ലക്ഷ്യമിട്ട് സൂപ്പര്‍ ലീഗ് കേരള ചാമ്പ്യന്‍മാരായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി. ജില്ലയിലെ വളര്‍ന്നുവരുന്ന യുവ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പ്രഫഷണല്‍ രീതിയില്‍ പരിശീലനം ഒരുക്കാൻ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ അക്കാദമി തയാർ. 10 മുതല്‍ 15 വരെ വയസുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം.

രണ്ട് വിഭാഗങ്ങളിലായാണ് പരിശീലനം. ആഴ്ചയില്‍ രണ്ടുദിവസം പരിശീലനം ലഭിക്കുന്ന ഫ്യൂച്ചര്‍ വാരിയേഴ്സ് വിഭാഗവും മൂന്നുദിവസം പരിശീലനം നല്‍കുന്ന ഡവലപ്മെന്‍റ് ബാച്ചും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പഠനത്തെ ബാധിക്കാതെ പ്രായത്തിനും കഴിവിനും അനുയോജ്യമായ പരിശീലന പരിപാടികളാണ് ഓരോ ബാച്ചിനും തയാറാക്കിയിരിക്കുന്നത്.

അക്കാദമിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് ജഴ്സി, ഷോര്‍ട്‌സ്, സ്റ്റോക്കിംഗ്‌സ്, അക്കാഡമി ബാഗ്, വാട്ടര്‍ ബോട്ടില്‍, പ്ലെയര്‍ ഐഡി കാര്‍ഡ്, എഐഎഫ്എഫ് പ്ലെയര്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. അതോടൊപ്പം, ക്രമബദ്ധമായ പരിശീലന പാഠ്യപദ്ധതി, സ്ഥിരമായ പ്രകടന വിലയിരുത്തലുകള്‍, സമഗ്ര വ്യക്തിത്വ വികസന പരിശീലനം എന്നിവയും അക്കാദമിയുടെ പ്രത്യേകതകളാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ കണ്ണൂര്‍ വാരിയേഴ്സ് യുവ ടീമുകളിലേക്ക് അവസരം ലഭിക്കും.

പയ്യന്നൂര്‍, പഴയങ്ങാടി (9995577638), തളിപ്പറമ്പ്, ആന്തൂര്‍ (9995577649), കണ്ണൂര്‍, മുണ്ടേരി (9995577601), തലശേരി, പിണറായി (9995577616) എന്നീ കേന്ദ്രങ്ങളിലായിരിക്കും അക്കാദമി പ്രവര്‍ത്തിക്കുക. ഇതിലൂടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് സ്വന്തം പ്രദേശത്തിന് സമീപം തന്നെ നിലവാരമുള്ള പരിശീലനം ലഭ്യമാക്കും. നേരത്തെ കണ്ണൂര്‍ വാരിയേഴ്‌സ് ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

District News

എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ

ഇരിട്ടി: കേരള-കർണാടക അതിർത്തി ചെക്ക്പോസ്റ്റിൽ പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ 9.511 ഗ്രാം എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ. ആര്യ ട്രാവൽസ് ബസിലെ ഡ്രൈവർ പടിയൂർ സ്വദേശി ഡെന്നി ഏബ്രഹാം (39) ആണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. ഇൻസുലേഷൻ ടേപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

വാഹനം ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇരിട്ടി എസ്ഐ എൻ. വിപിൻ, എസ്ഐ ശ്രീനാഥ്, എഎസ്ഐ സാരംഗ്, എസ്‌സിപിഒ പ്രിയേഷ്, ഡാൻസാഫ് അംഗങ്ങളായ ജിജി മോൻ, ഷൗക്കത്തലി, അനൂപ് എന്നിവർ പങ്കെടുത്തു.

District News

ഉംറ തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കത്തിനശിച്ചു

മട്ടന്നൂർ: ഉംറ തീർഥാടകരുമായി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് കത്തി നശിച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെ ശിവപുരത്തായിരുന്നു സംഭവം. ആർക്കും പരിക്കില്ല. രണ്ടു കടകൾക്കും കേടുപാടുകളുണ്ടായി. തീർഥാടകരെ മറ്റൊരു ബസിൽ വിമാനത്താവളത്തിലെത്തിച്ചു.

മാനന്തവാടിയിൽനിന്ന് ഉംറ തീർഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. 42 പേരാണ് ബസിലുണ്ടായിരുന്നത്. ബസ് ശിവപുരം ടൗണിലെത്തിയപ്പോൾ പുക വരുന്നത് കണ്ട് ഡ്രൈവർ നിർത്തുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ ഇറക്കി. ബാഗുകളും മറ്റും നീക്കം ചെയ്തു. പിന്നാലെ പൊട്ടിത്തെറിയുണ്ടാകുകയും തീപിടിക്കുകയുമായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്നു മട്ടന്നൂരിൽനിന്ന് അഗ്‌നിശമന വിഭാഗവും നാട്ടുകാരും ചേർന്നു തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു.

തീപിടിത്തത്തിൽ ബസിന് സമീപമുണ്ടായിരുന്ന രണ്ടു കടകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. അഷ്‌കറിന്‍റെ ഫ്രൂട്സ് കടയുടെ നെയിം ബോർഡും ഫ്രൂട്സും കത്തിനശിച്ചു. സമീപത്തെ ബേക്കറിയുടെ നെയിംബോർഡിനും മുസ്‌ലീം ലീഗ് ഓഫീസിന്‍റെ ജനലിനും കേടുപാടുകൾ സംഭവിച്ചു. മാലൂർ പോലീസും സ്ഥലത്ത് എത്തിയിരുന്നു.

District News

ജന്മനാടും വിട നൽകി; കണ്ണീരോർമയായി അഞ്ജു

കോളയാട്: കാപ്പിമല മഞ്ഞപ്പുല്ലിൽ മിന്നലേറ്റ് മരിച്ച അഞ്ജു മാത്യുവിന് കണ്ണീരോടെ വിടയേകി ജന്മനാട്. അഞ്ജുവിനെ അവസാനമായി ഒരുനോക്കു കാണാൻ നൂറുകണക്കിനാളുകളാണ് കോളയാട് മേനച്ചോടിയിലെ വീട്ടിലും സംസ്കാരചടങ്ങുകൾ നടന്ന വിശുദ്ധ അൽഫോൻസ പള്ളിയിലും എത്തിയത്. ഉറ്റവർ അഞ്ജുവിന് യാത്രാമൊഴിയേകുന്ന കാഴ്ച കണ്ടുനിന്നവർക്കും ഹൃദയം നുറുങ്ങുന്ന വേദനയായി.

പുന്നപ്പാലം സെന്‍റ് അൽഫോൻസ പള്ളിയിൽ ഇന്നലെ രാവിലെ 11.30 ഓടെ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. സംസ്കാരശുശ്രൂഷകൾക്ക് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്‍റണി മുതുകുന്നേൽ, ചെറുപുഴ പള്ളി വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, കോളയാട് ഇടവക വികാരി ഫാ. ജോബി കാരക്കാട്ട്, മാങ്ങോട് പള്ളി വികാരി ഫാ. മനോജ് കൊച്ചുപുരക്കൽ,

ഫാ. ജോസ് തയ്യിൽ, ഫാ. ജോമോൻ, ഫാ. നോബിൻ എന്നിവർ നേതൃത്വം നൽകി.
തിങ്കളാഴ്ച വൈകുന്നേരം ആറുവരെ ചെറുപുഴ കൊല്ലാടയിലെ ഭർതൃവീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹം രാത്രി പത്തോടെയാണ് കോളയാട് മേനച്ചോടിയിലെ സ്വന്തം വീട്ടിൽ എത്തിച്ചത്. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, നാട്ടുകാർ, ജനപ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിലുള്ള നി

രവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
കോളയാട് മേനച്ചോടി ഉള്ളാതോട്ടത്തിൽ തങ്കച്ചൻ-എൽസി ദന്പതികളുടെ മകളാണ് പുളിങ്ങോം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്‍റായ അഞ്ജു. ചെറുപുഴ കാക്കയംചാല്‍ സ്വദേശിയും എക്സൈസ് സിവിൽ ഓഫീസറുമായ വാഴപ്പള്ളിയില്‍ സോനു സെബാസ്റ്റ്യനാണ് ഭർത്താവ്. ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് അഞ്ജുവിന് മിന്നലേറ്റത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് സോനുവിനും വനംവകുപ്പ് വാച്ചർ ടി.ജി. സതീശനും മിന്നലിൽ സാരമായ പരിക്കേറ്റിരുന്നു.

District News

പൂട്ടിയിട്ട ആശുപത്രി കെട്ടിടത്തിൽനിന്ന് സ്റ്റീൽ ബോംബ് കണ്ടെത്തി

ഇരിട്ടി: ആറളത്ത് പൊതിയോടം മുക്കിലെ പൂട്ടിയിട്ട പഴയ ആശുപത്രി കെട്ടിട പരിസരത്തുനിന്ന് സ്റ്റീൽ ബോംബ് കണ്ടെത്തി. ഒമ്പതുവർഷം മുമ്പ് സ്റ്റീൽ ബോംബ് കണ്ടെത്തിയ സ്ഥലത്ത് നിന്നുതന്നെയാണ് വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തിയത്. ഡോ. പി. വേലായുധന്‍റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

പുതുക്കിപ്പണിയുന്നതിന്‍റെ ഭാഗമായി പഴയ ടോയ്‌ലറ്റിന്‍റെ ഭാഗം പൊളിച്ചുനീക്കുന്നതിനിടെ തൊഴിലാളികളാണ് പഴക്കം ചെന്ന് ദ്രവിച്ചു തുടങ്ങിയ ബോംബ് കണ്ടെത്തിയത്. തുടർന്ന് ആറളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

2017ൽ ഇതേ പുരയിടത്തിൽ നിന്ന് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. അതേ സീരിസിൽപ്പെട്ട സ്റ്റീൽ ബോംബ് തന്നെയാകാനാണ് സാധ്യതയെന്നാണ് പോലീസ് പറയുന്നത്.
ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി. നേരത്തെ ഉണ്ടായിരുന്ന രാഷ്‌ട്രീയ സംഘർഷത്തിന്‍റെ ഭാഗമായി എതിരാളികളെ ലക്ഷ്യമാക്കി സൂക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്.

District News

മരണാനന്തര ചടങ്ങുകൾക്കിടെ വീട്ടിൽനിന്ന് സ്വർണ വളകൾ മോഷണം പോയി

മയ്യിൽ: മുണ്ടേരിക്കടവിൽ മരണാനന്തര ചടങ്ങുകൾ നടന്ന വീട്ടിൽ നിന്ന് അര പവന്‍റെ രണ്ട് സ്വർണവളകൾ കാണാതായതായി പരാതി.

മുണ്ടേരിക്കടവ് കണ്ടത്തിൽ ഹൗസിൽ രാജൻ - അനിത എന്നിരുടെ വീട്ടിലാണ് മോഷണം നടന്നതെന്നാണ് മകൻ കെ .ലിഗേഷ് മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രാജന്‍റെ അമ്മ അരിങ്ങളയൻ ചിങ്കാരയുടെ നാല്പതാം ചരമദിനത്തിൽ മരണാനന്തര ചടങ്ങുകൾ നടന്നതിന് പിന്നാലെയാണ് സ്വർണവളകൾ നഷ്‌ടപ്പെട്ടതായി തിരിച്ചറിഞ്ഞത്.

ഇതേ തുടർന്നാണ് മകൻ പോലിസിൽ പരാതി നൽകിയത്. മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

District News

യോഗദിനാഘോഷവും ക്ലാപ്പ് പദ്ധതി ഉദ്ഘാടനവും

ഉദയഗിരി: തലശേരി അതിരൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര യോഗദിനാഘോഷവും ക്ലാപ്പ് പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനവും ഉദയഗിരി പ്രത്യാശ യുപി സ്കൂളിൽ നടത്തി. യോഗദിന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ടെസി ആലുംമൂട്ടിലും ക്ലാപ്പ് സ്കൂൾതല ഉദ്ഘാടനം തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ.ഡോ. സോണി വർഗീസ് വടശേരിയിലും നിർവഹിച്ചു.

സ്‌കൂൾ മാനേജർ ഫാ. സേവ്യർ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാ.ഡോ. സോണി വർഗീസ് വടശേരിയിൽ മുഖ്യപ്രഭാഷണം നടത്തി. മുഖ്യാധ്യാപിക കെ. സാലി , സിസ്റ്റർ സോണിയ എസ്എച്ച്, ജോയിസ് സക്കറിയ, ജോർജ് സിറിയക്ക്, ജസ്റ്റിൻ മംഗലത്ത്, കെ.ജി. മോഹൻദാസ്, ഇ.എം. നാസർ, സെയ്റ ജോ, അന്ന ജോയ്സൺ എന്നിവർ പ്രസംഗിച്ചു. എൽഎസ്എസ് വിജയികളെ ആദരിച്ചു.

District News

പയ്യാവൂർ വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുബസംഗമവും

പയ്യാവൂർ: വൈഎംസിഎ പയ്യാവൂർ യൂണിറ്റിലെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും പയ്യാവൂർ വൈഎംസിഎ ഹാളിൽ നടന്നു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. വൈഎംസിഎ യൂണിറ്റ് പ്രസിഡന്‍റ് വിൽസൺ ചാക്കോ അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം ഡയറക്ടർ ആന്‍റണി പുളിയംമാക്കൽ ആമുഖ പ്രഭാഷണവും പയ്യാവൂർ സെന്‍റ് ആൻസ് പള്ളി വികാരി ഫാ. ബിബിൻ അഞ്ചെമ്പിൽ അനുഗ്രഹ പ്രഭാഷണവും വൈഎംസിഎ നാഷണൽ എക്സിക്യൂട്ടീവ് അംഗം ഡോ. കെ.എം. തോമസ് മുഖ്യപ്രഭാഷണവും നടത്തി.

കണ്ണൂർ സബ് റീജണൽ ചെയർമാൻ ബെന്നി ജോൺ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. കണ്ണൂർ സബ് റീജണൽ വനിതാ ഫോറം ചെയർപേഴ്സൺ ടിന്‍റു ബിജി വനിതാഫോറം ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. കോ ഓർഡിനേറ്റർ ജോയി തോമസ് കരിന്തോളിൽ, വൈഎംസിഎ നേതാക്കളായ ജിയോ ജേക്കബ്, പി.എ. ബേബി, ജോഷി മാത്യു, പയ്യാവൂർ വനിതാ ഫോറം പ്രസിഡന്‍റ് ആൻസി പുളിയംമാക്കൽ, ഷിജു കുന്നുമ്മേൽ, മാത്യു ടി. സഖറിയാസ് എന്നിവർ പ്രസംഗിച്ചു. പയ്യാവൂർ വൈഎംസിഎ സെക്രട്ടറി സിജോ ജോസ് മുല്ലക്കരിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരവാഹികൾ: ഷിജു കുന്നുമ്മേൽ -പ്രസിഡന്‍റ്, ഐബീഷ് ബേബി - വൈസ് പ്രസിഡന്‍റ്, മാത്യു ടി. സഖറിയാസ്-സെക്രട്ടറി, ബിനോയി ചിറമാട്ടേൽ -ജോയിന്‍റ് സെക്രട്ടറി, മാത്യു അഗസ്റ്റ്യൻ ചക്കാംകുന്നേൽ -ട്രഷറർ.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ, കലാ-കായിക മത്സരങ്ങൾ എന്നിവയിൽ മികച്ച വിജയം നേടിയവരെ അവാർഡുകൾ നല്കി അനുമോദിച്ചു. ഐബീഷ് ബേബി, ജോസ് മണ്ഡപം എന്നിവർ നേതൃത്വം നല്കി. സ്‌നേഹവിരുന്നും നടന്നു.

 

District News

ഖദീജയെ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു

മലപ്പട്ടം: തൊഴിലുറപ്പ് പണിക്കിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കൈയ്ക്കും വയറിനും പരിക്കേറ്റ് ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന പി.വി. ഖദീജയെ മലപ്പട്ടം പഞ്ചായത്ത് യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു.

ചെയർമാൻ ടി.പി. മുഹമ്മദ്, ജനറൽകൺവീനർ എം.പി. രാധാകൃഷ്ണൻ, കെ.പി.ആദംകുട്ടി, സി.സി. രതീശൻ, ഉബൈദ് മൗലവി, സി.പി. അബ്ദുൾ റസാഖ് എന്നിവരാണ് മലപ്പട്ടം വയൽഭാഗത്തെ അവരുടെ വസതിയിൽ ചെന്നു സന്ദർശിച്ചത്. സ്ഫോടനത്തിൽ മറ്റ് സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ടായിരുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും അർഹമായ നഷ്ടപരിഹാര തുകയും നൽകാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

District News

കെഎസ്‌സിഎഫ് പൊതുസമ്മേളനം

നടുവിൽ: ലോക വയോജന പീഢന വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ്‌സിഎഫ്) നടുവിൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. ടി.കെ. നാരായണൻ മെമ്മോറിയൽ പഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. മൊയ്തീൻ ഉദ്ഘാടനം ചെയ്തു.

കെഎസ്‌സിഎഫ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ഏബ്രഹാം ഈറ്റയ്ക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാലകൃഷ്ണൻ കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. വയോജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതും അറിഞ്ഞിരിക്കേണ്ടതുമായ വിഷയങ്ങളെക്കുറിച്ച് റിട്ട. എസ്ഐ സി. തമ്പാൻ ബോധവത്കരണ ക്ലാസെടുത്തു.

നടുവിൽ പഞ്ചായത്ത് വയോജന സൗഹൃദ സമൂഹമാക്കി മാറ്റുന്നതിനാവശ്യമായ നടപടികളുടെ ഭാഗമായി വയോജന പാർക്കുകൾ, മന്ദിരങ്ങൾ എന്നിവ നിർമിക്കുന്നതിനും വയോജന കലാമേളകൾ സംഘടിപ്പിക്കുന്നതിനുമാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ സമ്മേളനത്തിൽ അറിയിച്ചു. വാർഡ് മെംബർമാരായ പി.പി. മുസ്തഫ, സി.സി. രാജൻ, കെഎസ്‌സിഎഫ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ഏബ്രഹാം തോണക്കര, സംസ്ഥാന കമ്മിറ്റി അംഗം അഗസ്റ്റിൻ കുളത്തൂർ, ഓമന, കെ.സി. ഈപ്പൻ, മാത്യു വാഴക്കാല, കുടിയാന്മല എസ്ഐ പ്രകാശൻ, കെഎസ്‌സിഎഫ് പഞ്ചായത്ത് കമ്മിറ്റിയംഗം എം.കെ. രാഘവൻ എന്നിവർ പ്രസംഗിച്ചു.

District News

കണ്ണൂർ കോർപറേഷൻ ബിൽഡിംഗ് ഫയൽ ക്ലിനിക് നടപ്പിലാക്കും: മേയർ

കണ്ണൂർ: കെട്ടിട നിർമാണം സംബന്ധിച്ച പെൻഡിംഗ് ഫയലുകൾ തീർക്കുന്നതിന് ബിൽഡിംഗ് ഫയൽ ക്ലിനിക് ഒരാഴ്ചത്തേയ്ക്ക് നടപ്പിലാക്കുന്നതിന് മേയറുടെ നിർദേശം. ബിൽഡിംഗ് പെന്‍റിംഗ് ഫയൽ ക്ലിനിക്കിന് ശേഷവും, ഫയലിലെ അപാകതകൾ കാരണം പരിഹരിക്കാനാവാത്ത ഫയലുകൾ പരിശോധിച്ച് അപാകതകളോ മറ്റ് അനുബന്ധ രേഖകളോ ലഭ്യമല്ലാത്തവ തീർപ്പാക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

കെ സ്മാർട്ട് സോഫ്റ്റ്‌വെയറിൽ ചില സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ആയതു പ്രകാരം അപേക്ഷ സമർപ്പിക്കൽ സൂക്ഷ്മ പരിശോധന എന്നിങ്ങനെ ചില വിഷയങ്ങളിൽ സോഫ്റ്റ്‌ വെയർ തടസം നേരിടുന്നവ ഐകെഎമ്മിൽ റിപ്പോർട്ട് ചെയ്ത് അടിയന്തരമായി പരിഹരിച്ചു കിട്ടുന്നതിന് കത്ത് നൽകുന്നതിനും യോഗം തീരുമാനിച്ചു.
കണ്ണൂർ കോർപറേഷനിൽ കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷകളിൽ കാലതാമസം ഉണ്ടാവുന്നത് സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ലൈസൻസ്ഡ് സൂപ്പർവൈസർ/ എൻജിനിയേർസ്, കോർപറേഷൻ എൻജിനിയറിംഗ് വിഭാഗം എന്നിവരുടെ യോഗത്തിലാണ് തീരുമാനം.

കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷകളിലെ കാലതാമസം സംബന്ധിച്ച് കഴിഞ്ഞ കൗൺസിലിൽ രൂക്ഷമായ വിമർശനങ്ങളാണ് കോർപറേഷൻ എൻജിനിയറിംഗ് വിഭാഗത്തിനെതിരേ ഭരണസമിതി അംഗങ്ങൾ ഉന്നയിച്ചത്. ഈ വിഷയത്തിൽ ബിൽഡിംഗ് പെർമിറ്റ് അപേക്ഷകൾ അപാകതകളോടെ സമർപ്പിക്കുന്നത് കാരണം പലപ്പോഴും ബിൽഡിംഗ്‌ ഫയലിൽ പെന്‍റിംഗ് ഉണ്ടാകുന്നതായി ഉദ്യോഗസ്ഥന്മാരും അഭിപ്രായപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മേയറുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തത്.

യോഗത്തിൽ മേയർക്കു പുറമെ ഡപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ, വി.കെ. മുഹമ്മദലി, സോനാ ജയറാം, സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, സൂപ്രണ്ടിംഗ് എൻജിനിയർ അനിത തുടങ്ങിയവർ പ്രസംഗിച്ചു.

District News

ഇരിട്ടി ട്രൈബൽ ഹോസ്റ്റലിൽനിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി

ഇരിട്ടി: ഇരിട്ടി ട്രൈബൽ ഹോസ്റ്റലിൽ നിന്നും 15 ഉം17 വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ കാണാതായി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെ രാവിലെ ഏഴോടെയാണ് ഇരുവരേയും കാണാതായത്. ഹോസ്റ്റലിന്‍റെ മതിൽ ചാടിക്കടന്ന് ഇവർ ഇരിട്ടി-തളിപ്പറമ്പ് റൂട്ടിലേക്ക് പോയതെന്നാണ് നിഗമനം.

ഹോസ്റ്റൽ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിട്ടി പോലീസ് കേസെടുത്തു. പെൺകുട്ടികളെ കണ്ടെത്തുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ പരിശോധനയും വിവരശേഖരണവും തുടരുകയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇരിട്ടി പോലീസിലോ സമീപത്തെ പോലീസ് സ്റ്റേഷനിലോ ഉടൻ വിവരം അറിയിക്കണമെന്ന് ഇരിട്ടി പോലീസ് അറിയിച്ചു.

 

District News

ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു

കേളകം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആദരിച്ചു. "ആദരം 2026' എന്ന പരിപാടി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ബിൻസു കക്കാട്ടിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെയിഷ ഓളാട്ടുപുറം, കേളകം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ എന്നിവർ വിജയികൾക്ക് മൊമെന്‍റോകൾ നൽകി ആദരിച്ചു.

പ്രിൻസിപ്പൽ എൻ.ഐ. ഗീവർഗീസ്, മുഖ്യാധ്യാപകൻ എം.വി. മാത്യു, പിടിഎ പ്രസിഡന്‍റ് ജിൽസ് വർഗീസ്, മദേഴ്സ് ഫോറം പ്രസിഡന്‍റ് ബിനിത രമേശൻ, സ്റ്റാഫ് പ്രതിനിധികളായ പി.ജെ. വിജി, ഇ.എസ്. സീന എന്നിവർ പ്രസംഗിച്ചു. വിദ്യാർഥി പ്രതിനിധികളായ ജേക്കബ് ഈപ്പൻ, ലിഥിയ ബൈജു എന്നിവർ മറുപടി പ്രസംഗം നടത്തി.

 

District News

ഫുട്‌ബോൾ ബോർഡുകളിൽ പുകയില പരസ്യം: നടപടി തുടങ്ങി

ഇരിട്ടി: ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്‍റിന്‍റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിലെ പുകയില പരസ്യങ്ങൾക്കെതിരെ അരോഗ്യ വകുപ്പ് നടപടി കർശനമാക്കി. പരിശോധനയിൽ പായം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ബോർഡുകളിൽ പുകയില പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഇത്തരം ബോർഡുകൾ സംഘാടകർ സ്വയം നീക്കുകയോ അല്ലെങ്കിൽ പുകവലി പരസ്യമുള്ള ഭാഗം സ്ഥിരമായി മായ്ക്കാനോ നിർദേശം നൽകി.

നിയമലംഘനം നടത്തുന്നവർക്കെതിരെ കോട്പാ നിയമപ്രകാരം ശക്തമായ നിയമനടപടി സ്വീകരിക്കും. പരിശോധനയ്ക്ക് ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ സി.പി.സലീം നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോജ് സി. കുറ്റിയാനി, ജൂണിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജിതിൻ ജോർജ്, സന്ദീപ് സുധാകരൻ, ജെപിഎച്ച്എൻ ദീപ, നിമിഷ, ആശാവർക്കർ ലീനഎന്നിവർ പങ്കെടുത്തു.

 

District News

നഴ്സുമാർ ലേബർ ഓഫിസറെ ഉപരോധിച്ചു

കണ്ണൂർ: ഇന്ത്യൻ നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ജില്ലാ ലേബർ ഓഫീസറെ ഉപരോധിച്ചു. ജില്ലാ ലേബർ ഓഫീസർ എ.കെ ജയശ്രീയെയാണ് സമരം ചെയ്യുന്ന നഴ്സുമാർ ഇന്നലെ രാവിലെ ഉപരോധിച്ചത്. ആശുപത്രികളിൽ മിനിമം വേതനം നൽകുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപികരിച്ച് പരിശോധന നടത്തുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

ഐഎൻഎ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, ജില്ലാ പ്രസിഡന്‍റ് സോഫിയ ഏബ്രഹാം തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. സംയുക്ത സമരസമിതി നേതാക്കളായ റഷീദ് കവ്വായി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനൻ, അശ്വിൻ സുധാകർ, എം.കെ. വരുൺ, റിജു ജെയ്സൺ തുടങ്ങിയവർ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

മിനിമം വേതനം ആവശ്യം ഉന്നയിച്ച് കണ്ണൂരിലെ ആറ് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ മേയ് 16 ന്ആരംഭിച്ച സമരം 40 ദിവസം പിന്നിട്ടു.

 

District News

ഓറിയന്‍റേഷൻ ക്ലാസ് സംഘടിപ്പിച്ചു

ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, മൃഗസംരക്ഷണമേഖല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കേരള ചിക്കൻ പദ്ധതിയുടെ ഓറിയന്‍റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് എം.വി. സരള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് എം. സുമേഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം ബോബി എണ്ണചേരിയിൽ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.വി. ജയൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. നൗഷാദ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. ഷൈമ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ കെ. വേലായുധൻ, മനോജ്‌ എം. കണ്ടത്തിൽ, ഷിജി നടുപ്പറമ്പിൽ, ടി.പി. മാർഗരറ്റ്, എഎച്ച്ഡിപിഎം അഞ്ജു, ബ്ലോക്ക് കോ-ഓർഡിനേറ്റർ പ്രവിഷ എന്നിവർ പ്രസംഗിച്ചു.

കേരള ചിക്കൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അശ്വിനിദേവ്, ഫാം സൂപ്പർവൈസർ ഇജാസ് ഇബ്രാഹിം തുടങ്ങിയവർ ക്ലാസ് കൈകാര്യം ചെയ്തു.

 

District News

വിവിധ ക്ലബുകളുടെ ഉദ്ഘാടനം

കൊളക്കാട്: കൊളക്കാട് സാന്തോം ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും സിഎൽഎപി ഇംഗ്ലീഷ് പ്രോഗ്രാമിന്‍റേയും ഉദ്ഘാടനം കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ചാക്കോ തൈക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. സ്കൂൾ മാനേജർ ഫാ. തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു.

പ്രഭാഷകൻ രഞ്ജിത്ത് മാർക്കോസ് മുഖ്യപ്രഭാഷണം നടത്തി. സിന്ധു ചിറ്റേരി, ജിലു കെ. മാണി, ഫാ. ആൽബർട്ട് മാപ്പിളപ്പറമ്പിൽ, ടോമി അയിലൂകുന്നേൽ, ബിജി മനോജ്, സിസ്റ്റർ പിജെ ഷിബി, റീഗോ തോമസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾക്കും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിനുള്ള സിഎൽഎപി പ്രോഗ്രാമിനും ചടങ്ങിൽ തുടക്കമായി.

District News

ഏഴുവർഷമായിട്ടും പണിതീരാതെ കല്യാണമണ്ഡപം

നെന്മാറ: നെന്മാറ ഗ്രാമപഞ്ചായത്തിന്‍റെ കല്യാണമണ്ഡപം- തിയേറ്റർ സമുച്ചയനിർമാണം തുടങ്ങി ഏഴുവർഷത്തിലേറെയായിട്ടും തീരുന്നില്ല. കോടിക്കണക്കിനുരൂപ ചെലവഴിച്ച് ആരംഭിച്ച പദ്ധതി ഇതുവരെ പൂർത്തിയാകാത്തത് പ്രദേശവാസികളിൽ നിരാശയും പ്രതിഷേധവും ഉയർത്തുകയാണ്.

വക്കാവ് റോഡിൽ നിർമല ഭവൻ സ്കൂളിനു സമീപമുള്ള ഗ്രാമപഞ്ചായത്തിന്‍റെ 55 സെന്‍റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില കെട്ടിടസമുച്ചയം നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്. പഴയ പഞ്ചായത്ത് കല്യാണമണ്ഡപം പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടത്തിന്‍റെ നിർമാണം ആരംഭിച്ചത്.

എന്നാൽ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായശേഷം പദ്ധതി മന്ദഗതിയിലാവുകയും പിന്നീട് ഏതാണ്ട് നിലച്ച അവസ്ഥയിലാകുകയുമായിരുന്നു. മുൻ എംഎൽഎ കെ. ബാബുവിന്‍റെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 3.35 കോടി രൂപയാണ് പദ്ധതിയുടെ പ്രധാന ധനസ്രോതസ്. ഇതിൽ ആദ്യഘട്ടമായി അനുവദിച്ച രണ്ടുകോടിരൂപ വിനിയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. തുടർന്ന് രണ്ടാംഘട്ടമായി ഒരു കോടി രൂപയുടെ പ്രവൃത്തികൾക്കായുള്ള കരാർ നടപടികൾ പ്രഖ്യാപിച്ചെങ്കിലും വിവിധ സാങ്കേതിക- ഭരണപരമായ കാരണങ്ങളാൽ പ്രവർത്തനങ്ങൾ മുന്നോട്ടുപോകാതെ മുടങ്ങുകയായിരുന്നു. കാലാവധി നീട്ടി നൽകുന്നതല്ലാതെ കാര്യമായ നിർമാണ പുരോഗതി പിന്നീടുണ്ടായിട്ടില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. നാലുനിലവരെ ഉയർത്താൻ കഴിയുന്ന രീതിയിൽ 62 തൂണുകൾ സ്ഥാപിച്ചാണ് കെട്ടിടത്തിന്‍റെ അടിസ്ഥാനഘടന നിർമിച്ചിട്ടുള്ളത്.

ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ഒരേസമയം 500 പേർക്ക് ഇരിക്കാവുന്ന വിശാലമായ ഹാൾ, രണ്ടാംനിലയിൽ ആധുനിക സൗകര്യങ്ങളുള്ള കല്യാണമണ്ഡപം, താമസസൗകര്യമുള്ള മുറികൾ, മുകൾനിലകളിൽ മിനി തിയേറ്ററുകൾ എന്നിവ ഉൾപ്പെടുന്ന ബഹുമുഖ സമുച്ചയമാണ് പദ്ധതിയിട്ടിരുന്നത്.
കൂടാതെ ഭക്ഷണശാല, അടുക്കള, അനുബന്ധ ഹാളുകൾ തുടങ്ങിയവയുടെ നിർമാണവും അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് പണികൾ നിലച്ചത്. പദ്ധതി വൈകുന്നതോടെ കുറഞ്ഞ ചെലവിൽ പഞ്ചായത്ത് കല്യാണമണ്ഡപം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന സാധാരണക്കാരായ കടുംബങ്ങൾ ഏറെ നിരാശയിലാണ്.

നിർമാണം പൂർത്തിയാക്കുന്നതിനായി അടിയന്തര ഇടപെടൽ നടത്തുമെന്ന് നെന്മാറ എംഎൽഎ കെ. പ്രേമൻ അറിയിച്ചു. കല്യാണമണ്ഡപ നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ കരാറുകാർ, സാങ്കേതിക വിദഗ്ധർ, ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് ഉടൻ യോഗം വിളിച്ചുചേർക്കുമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ പൂർത്തിയാക്കി കെട്ടിടം ജനങ്ങൾക്ക് സമർപ്പിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്ക് ആവശ്യമായ തുടർധനസഹായം ലഭിക്കുന്ന മുറയ്ക്ക് ബാക്കി ജോലികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സി.സി. സുനിൽ വ്യക്തമാക്കി.
നിർമ്മാണ സാമഗ്രികളുടെ വില ഗണ്യമായി വർധിച്ചതിനാൽ നിലവിലെ സാഹചര്യത്തിന് അനുസൃതമായി പുതുക്കിയ എസ്റ്റിമേറ്റും നിരക്കുകളും അംഗീകരിക്കേണ്ടതുണ്ടെന്നാണ് ബന്ധപ്പെട്ടർ പറയുന്നത്. ആവശ്യമായ ഭരണാനുമതികൾ ലഭിച്ചാൽ മാസങ്ങൾക്കുള്ളിൽ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരാറുകാരുടെ പ്രതിനിധികൾ സൂചിപ്പിക്കുന്നത്

 

 

 

District News

വണ്ടാഴി പഞ്ചായത്തിൽ പലയിടത്തും തെരുവുവിളക്കുകൾ തെളിയുന്നില്ല

വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിൽ മുടപ്പല്ലൂർ ജംഗ്ഷൻ ഉൾപ്പെടെ പല ഭാഗത്തും തെരുവുവിളക്കുകൾ തെളിയുന്നില്ലെന്നു പരാതി.

തെരുവുവിളക്കുകൾ കണ്ണടച്ചതോടെ കരിപ്പാലി പുഴയും പരിസരവും മാലിന്യ നിക്ഷേപകേന്ദ്രമായി മാറി. കാലവർഷം ശക്തിപ്പെടാത്തതിനാൽ പുഴയിലും പരിസരത്തും തള്ളുന്ന മാലിന്യചാക്കുകളും മറ്റും ഒഴുകി പോകാതെ പുഴയിൽ അടിഞ്ഞുകൂടുന്ന സ്ഥിതിയാണിപ്പോൾ. കരിപ്പാലിപുഴ മംഗലംപുഴയിൽ ചേർന്നൊഴുകുന്ന പലയിടത്തും കുടിവെളള പദ്ധതികളുമുണ്ട്.

എന്നാൽ പുഴ മലിനമാകുന്നതു തടയാൻ പഞ്ചായത്തും ബന്ധപ്പെട്ട അധികൃതരും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിനുമുമ്പ് കരിപ്പാലി പുഴപ്പാലം ഭാഗത്ത് എല്ലാ തെരുവുവിളക്കുകളും പ്രകാശിതമായിരുന്നെങ്കിലും പിന്നെയെല്ലാം കണ്ണടച്ചു. പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട മണലോടി, ഭഗവതിനഗർ, പ്രദേശത്ത് തെരുവ് വിളക്കുകൾ തെളിയാ‍തായിട്ടു മാസമായെന്നും പരാതിയുണ്ട്. തെരുവുവിളക്കുകൾ തെളിയിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു കോൺഗ്രസ് പന്തപ്പറമ്പ് കമ്മിറ്റി ആവശ്യപ്പെട്ടു.

വാർഡ് പ്രസിഡന്‍റ് കെ. രതീഷ്, മോനിഷ, സജീവ്, എം.പി. അരുൺ, എൻ. അഖിൽ, എം.പി. സിബി, എം. സജീവ്, എസ്. അമൽ, ഷാഹുൽ ഹമീദ് പ്രസംഗിച്ചു.

District News

പട്ടാന്പിയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കും

ഷൊർണൂർ: പകർച്ചവ്യാധി പ്രതിരോധം ചർച്ച ചെയ്യാൻ പട്ടാമ്പി നഗരസഭയിൽ വിവിധ വകുപ്പുകളുടെ അടിയന്തര ഏകോപനയോഗം ചേർന്നു. നഗരസഭാ അധ്യക്ഷൻ ടി.പി. ഷാജിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

വർധിച്ചുവരുന്ന ഡെങ്കിപ്പനി ഭീഷണിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം പൾസ് പോളിയോ ഇമ്യൂണൈസേഷൻ, വയറിളക്ക രോഗപ്രതിരോധത്തിനായുള്ള കാമ്പയിൻ, എച്ച്പിവി വാക്സിനേഷൻ തുടങ്ങിയ വരാനിരിക്കുന്ന പ്രധാന ആരോഗ്യ പദ്ധതികളുടെ ആസൂത്രണവും യോഗത്തിൽ ചർച്ചയായി.

പ്രതിരോധ പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിൽ കൂടുതൽ കാര്യക്ഷമമാക്കാൻ ഹരിതകർമസേന, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ എന്നിവരെക്കൂടി ഉൾപ്പെടുത്തി വിപുലമായ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ അസ്‌ന ഹനീഫ, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. കൂടാതെ പട്ടാമ്പി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട്, കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ (സൂപ്രണ്ട്), പിആർഒ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, വിവിധ വാർഡുകളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, കൃഷി- വില്ലേജ് ഉദ്യോഗസ്ഥർ, വെറ്ററിനറി ഡോക്ടർ, ആയുർവേദം- ഹോമിയോ ഡോക്ടർമാർ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. എല്ലാ വകുപ്പുകളുടെയും സംയുക്തമായ ഇടപെടലിലൂടെ പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള കർമപദ്ധതികൾക്ക് യോഗം രൂപം നൽകി.

District News

കെഎസ്ആർടിസി ബസുകളുടെ റൂട്ടുകൾ പുനഃരാരംഭിക്കാൻ എംഎൽഎയുടെ നിവേദനം

മണ്ണാർക്കാട്: മണ്ണാർക്കാട്ടു നിന്നും ഒറ്റപ്പാലം മണ്ഡലത്തിലൂടെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകളുടെ നിർത്തിയ റൂട്ടുകൾ പുനരാരംഭിക്കണമെന്നു കെ. പ്രേമകുമാർ എംഎൽഎ ആവശ്യപ്പെട്ടു.

വർഷങ്ങളായി സർവീസ് നടത്തിയിരുന്ന മണ്ണാർക്കാട്- ശ്രീകൃഷ്ണപുരം- തൃശൂർ, മണ്ണാർക്കാട്- ശ്രീകൃഷ്ണപുരം- ഗുരുവായൂർ, മണ്ണാർക്കാട്- ശ്രീകൃഷ്ണപുരം- അമ്പലപ്പാറ വഴി ഒറ്റപ്പാലം റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകളുടെ റൂട്ട് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ഗതാഗതമന്ത്രി സി.പി. ജോണിനു എംഎൽഎ കത്തുനൽകി. റൂട്ടുകൾ പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പുനൽകിയതായി എംഎൽഎ പറഞ്ഞു.

District News

വണ്ടിത്താവളം ബസ് സ്റ്റാൻഡിനകത്ത് അനധികൃത വാഹനപാർക്കിംഗ്

വണ്ടിത്താവളം: ബസ് സ്റ്റാൻഡിനകത്ത് ചരക്കുലോറികൾ ഉൾപ്പെടെ ഇതരവാഹനങ്ങൾ പതിവായി പാർക്കുചെയ്യുന്നതിൽ പട്ടഞ്ചേരി ഗ്രാമപഞ്ചായത്തധികൃതർ നടപടി സ്വീകരിക്കണമെന്നു യാത്രക്കാർ.

മുൻപ് ഇരുചക്രവാഹനങ്ങൾ മാത്രമാണ് സ്റ്റാൻഡിൽ നിർത്തിയിരുന്നത്. നിലവിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ വണ്ടിത്താവളത്തെത്തി തിരിച്ചുപോവുന്ന ബസുകൾക്കു പാർക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ട്.

സ്റ്റാൻഡിനകത്ത് വിളക്കുകൾ സ്ഥാപിക്കാത്തതും അനധികൃത പാർക്കിംഗിനു സൗകര്യമായിരിക്കുകയാണ്. ഇരുപത്തിയഞ്ചിൽ കൂടുതൽ ബസുകൾ പതിവായി സ്റ്റാൻഡിലെത്തുന്നുണ്ട്. സ്റ്റാൻഡിൽ സ്ഥലമില്ലാത്തതിനാൽ രാത്രിസമയങ്ങളിൽ പെട്രോൾ പമ്പുകളിലും, റോഡരികിലുമാണ് ബസുകൾ നിർത്തിയിടുന്നത് .

 

District News

കൊല്ലങ്കോട് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ വാഹനങ്ങൾ തുരുന്പെടുത്തു നശിക്കുന്നു

 

കൊല്ലങ്കോട്: പോലീസ് സ്റ്റേഷനിൽ കോമ്പൗണ്ടിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ തുരുന്പെടുത്തു നശിക്കുന്നു.
വാഹനാപകടങ്ങളിലും വിവിധ കള്ളക്കടത്തു കേസുകളിലും പിടിച്ചെടുത്ത വാഹനങ്ങളാണിവയെല്ലാം.

പല വാഹനങ്ങളുടേയും കോടതിവ്യവഹാരം കഴിഞ്ഞതാണ്. ദീർഘകാലം ഉപയോഗിക്കാത്തതിനാൽ ഇനി ഓടിക്കാൻ കഴിയില്ലെന്നതിനാൽ ഉടമകളെത്താതാണ് കോമ്പൗണ്ടിൽ വാഹനം നിറയാൻ കാരണം.

സ്ഥലം മുടക്കിയായ വാഹനങ്ങൾ ലേലം ചെയ്തു വിൽക്കണമെന്നാണ് ജനകീയാവശ്യം. വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിലെത്തുന്നവർക്ക് വാഹനം നിർത്താൻ സ്ഥലമില്ലാത്ത അവസ്ഥയുണ്ട്. സ്റ്റേഷനു മുന്നിലെ റോഡ് തിരക്കേറിയതായതിനാൽ പുറത്തും വാഹനങ്ങൾ നിർത്താനാകില്ല.

District News

കന്നാസുകളിൽ ഇന്ധനവിതരണം പുനരാരംഭിക്കണമെന്നു കർഷകർ

ചിറ്റൂർ: പമ്പുകളിൽനിന്നും കന്നാസുകളിലും, ചെറിയ കാനുകളിലും ഡീസൽ, പെട്രോൾ എന്നിവ ലഭിക്കാത്തതു കർഷകർക്കു ദുരിതമായി. കൃഷിപ്പണിക്കു കൊണ്ടുവരുന്ന ട്രാക്ടർ, മണ്ണുമാന്തിയന്ത്രം അടക്കമുള്ള വാഹനങ്ങൾക്കു മതിയായ ഇന്ധനം ലഭ്യമാകാത്തതാണ് ദുരിതകാരണം.

നിലവിൽ വാഹനം നേരിട്ടെത്തിച്ചു മാത്രമേ ഇന്ധനം നിറയ്ക്കാനാകൂ എന്നതാണ് കേന്ദ്രസർക്കാരിന്‍റെ നിബന്ധന. പാടത്തു പണിക്കിടെ ഇന്ധനം തീർന്നാൽ കന്നാസുകളിൽ വാങ്ങിയെത്തിച്ചു നിറയ്ക്കുന്ന പതിവ് ഇതോടെ അവതാളത്തിലായി. കൃഷിപ്പണിക്കുള്ള വാഹനങ്ങളെങ്കിലും നിബന്ധനയിൽനിന്നും ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്.

District News

കൊഴിഞ്ഞാന്പാറ ഭാരതമാതാ കോളജിൽ ബിരുദദാന ചടങ്ങ്- ഗ്രാഡ്സ് പരേഡ്

കൊഴിഞ്ഞാന്പാറ: ഭാരതമാതാ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ 2023- 2026 ബാച്ചിലെ വിദ്യാർഥികൾക്കായുള്ള ബിരുദദാന ചടങ്ങായ ഗ്രാഡ്സ് പരേഡ് സംഘടിപ്പിച്ചു.

കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. പോൾ തെക്കനത്ത് സിഎംഐ അധ്യക്ഷനായ ചടങ്ങിൽ പ്രേഷിത പ്രോവിൻസിന്‍റെ വികാർ പ്രൊവിൻഷ്യലായ ഫാ. ജോബി ചാക്കാലക്കൽ സിഎംഐ മുഖ്യാതിഥിയായി പങ്കെടുത്തു. ഫാ.ഡോ. പോൾ തെക്കനത്ത് ബിരുദദാന സന്ദേശംനൽകി. ഫാ. കിരണ്‍ അരങ്ങശേരി സിഎംഐ ആശംസകൾ നേർന്നു. തുടർന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ബിരുദധാരികൾക്കു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

District News

ധാരണാപത്രം ഒപ്പുവച്ചു

പാലക്കാട്: ഒലീവിയ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട നടുപ്പതി സഞ്ജീവിനി സ്വയംസഹായസംഘവും ആലപ്പുഴയിലെ മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ ഐഎൽസിസിയും തമ്മിലുള്ള ധാരണാപത്രം പാലക്കാട്ടെ ഒലീവിയ ഫൗണ്ടേഷനിൽ നടന്ന ചടങ്ങിൽ ഒപ്പുവച്ചു.

ഐഎൽസിസിയുടെ നാഷണൽ ചെയർമാൻ സുനിൽ ജേക്കബും, നടുപ്പതി സഞ്ജീവിനി പ്രസിഡന്‍റായ രാജാത്തിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ‘കാടുമുതൽ കടൽവരെ’ എന്ന വിശാലമായ ആശയത്തിന് രൂപംനൽകുന്ന ഒലീവിയ ഫൗണ്ടേഷന്‍റെ സുപ്രധാന പദ്ധതികളിലൊന്നാണ് ഈ സഹകരണം. കടൽമത്സ്യത്തിന്‍റെ ലഭ്യത കുറവുള്ള പാലക്കാടുൾപ്പെടെയുള്ള ജില്ലയിലേക്ക് ആലപ്പുഴയിൽ നിന്ന് മത്സ്യം സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുകയും ഐഎൽസിസിയുമായി സഹകരിച്ച് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉണക്കി ജില്ലയിൽ വിതരണം ചെയ്യുന്നതിനുള്ള ബൃഹത് പദ്ധതിക്കാണ് ഇതിലൂടെ തുടക്കമാകുന്നത്.

അതോടൊപ്പം സഞ്ജീവിനിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന ട്രൈബൽ ഉത്പന്നങ്ങൾ കേരളത്തിലെ തീരദേശ മേഖലകളിൽ വിപണനം ചെയ്യുന്നതിനും ഈ കൂട്ടായ്മ വഴിയൊരുക്കും. നടുപ്പതിയിലെ കാർഷികവിളകളെ മയിലുകളുടെ ആക്രമണത്തിൽനിന്ന് സംരക്ഷിക്കുന്നതിനായി ആലപ്പുഴയിലെ മത്സ്യതൊഴിലാളികൾ ഉപയോഗിച്ചു പഴകിയ മത്സ്യവലകൾ പുനരുപയോഗിക്കുന്ന പദ്ധതിയും ഈ സഹകരണത്തിന്‍റെ ഭാഗമായി നടപ്പിലാക്കും. ഒലീവിയ ഫൗണ്ടേഷൻ സിഇഒ അജിത്കുമാർ വർമ്മ അധ്യക്ഷനായ ചടങ്ങിൽ ചീഫ് പ്രോജക്ട് മാനേജർ ഗൗതം രാമകൃഷ്ണൻ പങ്കെടുത്തു.

District News

ആദ്യദൗത്യം വിജയിച്ചതിന്‍റെ ആശ്വാസത്തിൽ പഞ്ചായത്ത്

വടക്കഞ്ചേരി: ടൗൺറോഡിൽ പതിറ്റാണ്ടുകളായി നടക്കാതിരുന്ന വഴിയോര കച്ചവടക്കാരുടെ പുനരധിവസിപ്പിക്കൽ നടപടി പോലീസ് ഇടപെടലുകളോ മറ്റു വിവാദങ്ങളോ ഇല്ലാതെ പൂർത്തീകരിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള വടക്കഞ്ചേരി പഞ്ചായത്തിലെ പുതിയ ഭരണസമിതി.

മൂന്നു പതിറ്റാണ്ടുകൾക്കുശേഷം ഭരണം ലഭിച്ചു കുറഞ്ഞമാസങ്ങൾ കൊണ്ടുതന്നെ ആദ്യദൗത്യം ലഹളകളില്ലാതെ വിജയിപ്പിക്കാനായതു ഭരണസമിതിക്ക് നേട്ടമാകും.

മുന്നോട്ടുള്ള ടൗൺവികസന നടപടികൾക്ക് ഇതു ഊർജമാകുമെന്നാണ് വിലയിരുത്തൽ. ടൗണിലെ അനധികൃത ഓട്ടോസ്റ്റാൻഡുകൾ ഒഴിവാക്കലും ടൗൺറോഡിലൂടെ ടുവേ ബസ് സർവീസ് ഉൾപ്പെടെ പുനരാരംഭിക്കുന്നതിനും ഭരണസമിതിക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കും.
ഫുട്പാത്തുകളിലേക്ക് ഇറക്കിയ വെയിൽ- മഴമറകളും വഴിയിലേക്കു കച്ചവടസാധനങ്ങൾ ഇറക്കിവയ്ക്കുന്നത് ഒഴിവാക്കാനുമുള്ള ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങളും നടപ്പിലാക്കാൻ ഇനി ബുദ്ധിമുട്ടുണ്ടാകില്ല.

ടൗണിലെ കുത്തഴിഞ്ഞ ട്രാഫിക് സംവിധാനം ശരിപ്പെടുത്തിയെടുക്കുന്നതിന്‍റെ ആദ്യഘട്ട ചുവടുവയ്പ്പ് എന്ന നിലയിലായിരുന്നു വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കൽ ദൗത്യം നടന്നത്. ഇതു സമാധാനപരമായി വിജയിപ്പിക്കാനായതിന്‍റെ സന്തോഷം പഞ്ചായത്ത് പ്രസിഡന്‍റ് സി. പ്രസാദ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾക്കും സെക്രട്ടറി ടി.എസ്. അഭിൻ, അസിസ്റ്റന്‍റ് സെക്രട്ടറി ഉമ്മർ ഫാറൂഖ് തുടങ്ങിയവർക്കെല്ലാമുണ്ട്.

എല്ലാറ്റിനും ചുക്കാൻ പിടിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഇല്യാസ് പടിഞ്ഞാറെക്കളം ഉൾപ്പെടെയുള്ള നേതാക്കൾക്കും ഈ ക്രെഡിറ്റ് അവകാശപ്പെടാനാകും.
ടൗൺ റോഡിലെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരേ സമരം നയിച്ചവർതന്നെ പഞ്ചായത്ത് നിർദേശിച്ച പഴയ ദിവസച്ചന്ത സ്ഥലത്തേക്ക് കച്ചവടംമാറ്റാൻ സന്നദ്ധത അറിയിച്ച് രംഗത്തുവന്നതോടെയാണ് ആശങ്കകളുടെ കാർമേഘങ്ങൾ അകന്ന് സഹകരണത്തിന്‍റെ കൂട്ടായ്മയിലേക്കു മാറിയത്.

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കലല്ല ചെയ്യുന്നത് പുനരധിവസിപ്പിക്കലാണെന്ന പ്രസിഡന്‍റിന്‍റെ പത്രപ്രസ്താവനയും സമരക്കാരെ തണുപ്പിക്കാൻ സഹായകമായി. പുനരധിവസിപ്പിക്കുന്നതിന്‍റെ ഭാഗമായി കച്ചവടക്കാർക്ക് അനുവദിച്ച പ്ലോട്ടിന്‍റെ ടോക്കൺവിതരണം ഇന്നലെ നടന്നു.
പഞ്ചായത്ത് പ്രസിഡന്‍റ് സി. പ്രസാദ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റായിരുന്ന വി.ജെ. ഹുസൈനാർക്ക് ടോക്കൺ നൽകിയാണ് വിതരണോദ്ഘാടനം നിർവഹിച്ചത്. വൈസ് പ്രസിഡന്‍റ് ശശികല ടീച്ചർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ബി. മഞ്ജുള, അംബികവല്ലി ടീച്ചർ, അസിസ്റ്റന്‍റ് സെക്രട്ടറി പി.കെ. ഉമ്മർ ഫാറൂഖ്, പഞ്ചായത്ത് മെംബർമാരായ ദീപ ബൈജു, ലൈല കാസിം തുടങ്ങിയവർ പങ്കെടുത്തു.

District News

നെല്ലുസംഭരണം അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നെന്നു ഡിസിസി പ്രസിഡന്‍റ്

പാലക്കാട്: ജില്ലയിലെ നെല്ലുസംഭരണം അട്ടിമറിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പൻ ആരോപിച്ചു. ഡിസിസി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിആർഎസ് കൊടുത്ത നെല്ലുവരെ വീണ്ടും പരിശോധിക്കണമെന്ന വാദമാണ് ഉദ്യോഗസ്ഥർ ഉയർത്തുന്നത്. കൊടുംചൂടിൽ ഈർപ്പമില്ലാത്ത നെല്ലായിട്ടുകൂടി വീണ്ടും അളക്കാനാണ് തിടുക്കം കാണിച്ചത്. കർഷകർക്കു കൊടുക്കാനുള്ള പണം വൈകിപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു ഇതിനുപിന്നിൽ. കേരളത്തിലെ 13 ജില്ലകളിലും സർക്കാർ നേരിട്ടു കർഷകർക്ക് പണംകൊടുക്കുന്പോൾ പാലക്കാടുമാത്രം അതു സഹകരണ സംഘങ്ങളെ ഏൽപ്പിക്കുകയായിരുന്നു.

പണംകൊടുക്കാൻ സംഘങ്ങൾ തയാറായിരുന്നെങ്കിലും രേഖകൾ ഹാജരാക്കാൻ ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല. ഇതിനാലാണ് നെല്ലുസംഭരണതുക നൽകാൻ കാലതാമസം നേരിട്ടത്. മേയ് 15 വരെയുള്ള സംഭരണവിലയാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്.
ഇതിനുശേഷം അടുത്തഘട്ടം വിതരണം ചെയ്യും. വരുന്ന സീസണ്‍മുതൽ നെല്ലളന്ന് ഒരാഴ്ചയ്ക്കുള്ളിൽ സംഭരണവില നൽകുന്ന സംവിധാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞതുപോലെ നെല്ലിന്‍റെ സംഭരണവില 35 രൂപയായി ഉയർത്തുമെന്നും എ. തങ്കപ്പൻ വ്യക്തമാക്കി.

നെല്ലിന്‍റെ വില കേന്ദ്രസർക്കാർ വർധിപ്പിക്കുന്പോൾ എൽഡിഎഫ് കുറയ്ക്കുകയാണു ചെയ്തത്. ഇനി അതുണ്ടാവില്ല. കേന്ദ്രസർക്കാർ ഉന്നത വിദ്യാഭ്യാസമേഖലയുടെ വിശ്വാസ്യത തകർത്തുവെന്നും ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യ ഉപഭോഗം കുറയ്ക്കുക എന്നതാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനുള്ള നടപടികൾ സ്വീകരിക്കും. വീര്യം കുറഞ്ഞ മദ്യം എന്നത് എൽഡിഎഫ് വിഭാവനം ചെയ്തതാണ്. ഇതിന് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തിൽ മാറ്റം വരുമെന്നു മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽതന്നെ വ്യക്തമാക്കിയതാണെന്നും യുഡിഎഫും സർക്കാരും ഇക്കാര്യത്തിൽ ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും തങ്കപ്പൻ പറഞ്ഞു.

കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Latest News

Corehub Up